Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഷാഹി ഈദ്ഗാഹ് മസ്ജിദിലെ സർവേ സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രിംകോടതി; കേസ് മാറ്റി

ന്യൂഡൽഹി - ഗ്യാൻവ്യാപി മതൃകയിൽ മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദിലെ സർവേ നടത്താമെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് നിലവിൽ സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി. കേസ് ജനുവരി ഒമ്പതിന് വീണ്ടും പരിഗണിക്കാനായി മാറ്റി.
 മസ്ജിദുമായി ബന്ധപ്പെട്ട മറ്റൊരു ഹരജി പരിഗണിക്കവെയാണ് സഞ്ജീവ് ഖന്ന, എസ്.വി.എൻ ഭാട്ടി എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് മരവിപ്പിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. എന്നാൽ, മറ്റൊരു ഹരജി പരിഗണനയിൽ ഉണ്ടെന്നും ഹൈക്കോടതി ഉത്തരവ് കൈവശമില്ലെന്നും ചൂണ്ടിക്കാട്ടി കേസ് സുപ്രിം കോടതി മാറ്റിവെക്കുകയായിരുന്നു. കേസ് പരിഗണിക്കുമ്പോൾ പരാതികൾ വിശദമായി ബോധിപ്പിക്കാമെന്നും അനുചിതമായ ഉത്തരവുണ്ടായാൽ ഇടപെടാമെന്നും സുപ്രിംകോടതി മസ്ജിദ് കമ്മിറ്റി അഭിഭാഷകനെ അറിയിച്ചു. 
 ഇന്നലെയാണ് ഷാഹി ഈദ്ഗാഹ് മസ്ജിദിൽ സർവേ നടത്താൻ അലഹബാദ് ഹൈക്കോടതി അനുമതി നൽകിയത്. ഇതിനായി മൂന്നംഗ അഭിഭാഷക കമ്മിഷനെ നിയമിക്കാനും കോടതി തീരുമാനമാനിച്ചിരുന്നു. തുടർനടപടി ഈമാസം 18ന് കോടതി വീണ്ടും വാദം കേൾക്കലിൽ തീരുമാനിക്കുമെന്നും അറിയിച്ചിട്ടുണ്ട്. നേരത്തെ കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്ന ഗ്യാൻവ്യാപി മസ്ജിദ് സമുച്ചയത്തിൽ അഭിഭാഷകസംഘം നടത്തിയ സർവേയുടെ അതേ മാതൃകയിലുള്ള സർവേയായിരിക്കും ഷാഹി ഈദ്ഗാഹ് മസ്ജിദിലും നടക്കുകയെന്നാണ് റിപോർട്ടുകൾ.
 ഈദ്ഗാഹ് മസ്ജിദിൽ ഹിന്ദു ക്ഷേത്രത്തിന്റെ നിരവധി ചിഹ്നങ്ങളും അടയാളങ്ങളും ഉണ്ടെന്നും യഥാർത്ഥ സ്ഥാനമറിയാൻ അഭിഭാഷക കമ്മിഷനെ നിയോഗിക്കണമെന്നുമുള്ള ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രവുമായി ബന്ധപ്പെട്ട ഹൈന്ദവ വിഭാഗത്തിന്റെ ഹരജിയിലാണ് അലഹബാദ് ഹൈക്കോടതി സർവേക്ക് അനുമതി നൽകിയത്. 13.37 ഏക്കർ വരുന്ന ശ്രീകൃഷ്ണ ജന്മഭൂമിയിലെ കത്ര കേശവ്‌ദേവ് ക്ഷേത്രം തകർത്ത് മുഗൾ ചക്രവർത്തി ഔറംഗസേബ് 1669-70 കാലത്താണ് മസ്ജിദ് പണിഞ്ഞതെന്നാണ് ഹൈന്ദവ വിഭാഗത്തിന്റെ വാദം.
 

Latest News