Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മത്തിയും അയലയും കൂട്ടത്തോടെ ചത്തു; കടൽതീരത്ത് അടിഞ്ഞത് ടൺ കണക്കിന് മത്സ്യങ്ങൾ

ടോക്കിയോ-വടക്കൻ ജപ്പാനിലെ ഒരു കടൽത്തീരത്ത് മത്തിയും അയലയും ഉൾപ്പെടെ ആയിരക്കണക്കിന് ടൺ ചത്ത മത്സ്യങ്ങൾ ഒഴുകിയെത്തി. മത്സ്യങ്ങൾ കൂട്ടത്തോടെ ചാകാനുള്ള കാരണം ഇപ്പോഴും അജ്ഞാതമാണ്. സംഭവത്തിന്റെ ഞെട്ടലിൽനിന്ന് ഇപ്പോഴും ഉദ്യോഗസ്ഥരും നാട്ടുകാരും മോചിതരായിട്ടില്ല. ജപ്പാനിലെ ഏറ്റവും വടക്കേയറ്റത്തെ പ്രധാന ദ്വീപായ ഹോക്കൈഡോയിലെ ഹകോഡേറ്റിൽനിന്ന് മത്സ്യം കരയിലേക്ക് ഒഴുകിയെത്തി. ഏകദേശം അര മൈൽ നീളമുള്ള കടൽത്തീരമൊന്നാകെ ചത്ത മത്സ്യങ്ങളാൽ നിറഞ്ഞു. നാട്ടുകാർ മത്സ്യം ശേഖരിച്ച് വിൽക്കാൻ തുടങ്ങിയതോടെ അധികൃതർ മത്സ്യം കഴിക്കരുതെന്ന് മുന്നറിയിപ്പ് നൽകി. ദുരൂഹമായ സംഭവത്തിന് പിന്നിലെ കൃത്യമായ കാരണം അറിവായിട്ടില്ലെങ്കിലും, ഫുകുഷിമ ആണവനിലയത്തിൽ നിന്ന് ശുദ്ധീകരിച്ച റേഡിയോ ആക്ടീവ് ജലം പുറത്തുവിടുന്നതാണ് കാരണമെന്ന് അഭ്യൂഹമുണ്ട്.  മത്സ്യങ്ങൾ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് കൂട്ടമായി സഞ്ചരിക്കുന്നതിനിടെ തണുത്ത വെള്ളത്തിലേക്ക് പ്രവേശിക്കുകയും അങ്ങിനെ ചത്തൊടുങ്ങിയതാണെന്നും വിദഗ്ധാഭിപ്രായമുണ്ട്. ഏത് സാഹചര്യത്തിലാണ് ഈ മത്സ്യങ്ങൾ ചത്തതെന്ന് ഉറപ്പില്ല. അതിനാലാണ് അവ കഴിക്കാൻ ഞാൻ ശുപാർശ ചെയ്യാത്തതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 
ഈ വർഷം ഒക്ടോബറിൽ ഫുകുഷിമ ആണവനിലയത്തിൽ നിന്ന് ജപ്പാൻ രണ്ടാമത്തെ ബാച്ച് മലിനജലം തുറന്നുവിട്ടിരുന്നു. ഇത് ചൈനയെയും മറ്റുള്ളവരെയും രോഷാകുലരാക്കി. ജപ്പാൻ 2011 മുതൽ ശേഖരിച്ച 1.34 ദശലക്ഷം ടൺ മലിനജലത്തിൽ ചിലത് പസഫിക്കിലേക്ക് പുറന്തള്ളാനും തുടങ്ങി. 
ആദ്യഘട്ടത്തിൽ 500ലധികം ഒളിമ്പിക് നീന്തൽക്കുളങ്ങൾക്ക് തുല്യമായ 1.34 ദശലക്ഷം ടണ്ണിൽ 7,800 ടൺ വെള്ളം പസഫിക്കിലേക്ക് തുറന്നുവിടുകയും ചെയ്തു.
 

Latest News