Sorry, you need to enable JavaScript to visit this website.

മുംബൈയില്‍ മലയാളി പെണ്‍കുട്ടിയെ രണ്ട്  സ്ത്രീകളും ഒരു പുരുഷനും ചേര്‍ന്ന് പീഡിപ്പിച്ചു 

മുംബൈ-പതിനേഴുകാരിയായ മലയാളി പെണ്‍കുട്ടിയെ അമ്മയുടെ സുഹൃത്തുക്കളായ രണ്ട് സ്ത്രീകളും ഒരു യുവാവും മദ്യം നല്‍കി പീഡിപ്പിച്ചതായി പരാതി. മാവേലിക്കരയില്‍ സ്ഥിരതാമസക്കാരിയായിരുന്ന മുംബൈ കുര്‍ള സ്വദേശിനിയായ നഴ്‌സാണ് മകളെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. രണ്ട് വര്‍ഷം മുന്‍പായിരുന്നു സംഭവം. മാനസികനില തെറ്റിയ പെണ്‍കുട്ടിക്ക് ഏറെ നാളുകളായി കൗണ്‍സിലിംഗ് നല്‍കിവരികയായിരുന്നു. കൗണ്‍സിലിംഗിന് ഇടയിലാണ് പെണ്‍കുട്ടി വിവരം പുറത്ത് പറഞ്ഞത്. തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കിയത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ മരിച്ചത്. തുടര്‍ന്ന് അമ്മയും മകളും കുര്‍ളയിലെ ഒരു ഫ്‌ളാറ്റിലായിരുന്നു താമസം. അതിനിടെ 2019ല്‍ പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്തായ ഒരു സ്ത്രീ ഫ്‌ളാറ്റില്‍ താമസത്തിന് എത്തിയിരുന്നു.
ഈ സ്ത്രീയും അവരുടെ സുഹൃത്തായ മറ്റൊരു സ്ത്രീയും അമ്മ ഡ്യൂട്ടിക്ക് പോയ സമയങ്ങളില്‍ പെണ്‍കുട്ടിക്ക് മദ്യം നല്‍കിയ ശേഷം പീഡിപ്പിച്ചെന്നാണ് പരാതി. ഒര ുതവണ സ്ത്രീകളില്‍ ഒരാളുടെ പുരുഷ സുഹൃത്തും വീട്ടിലെത്തി കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് പ്രതികള്‍ പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങളും വീഡിയോകളും പകര്‍ത്തിയിരുന്നു. ഇതിനെക്കുറിച്ച് പുറത്തുപറഞ്ഞാല്‍ അമ്മയെ കൊല്ലുമെന്ന് പ്രതികള്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.
സംഭവത്തിന് ശേഷം പെണ്‍കുട്ടി കടുത്ത മാനസിക വിഷാദത്തിലായിരുന്നു. അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച കുട്ടിയെ ആദ്യം നവിമുംബൈയിലും തുടര്‍ന്ന് നാട്ടിലെത്തിച്ചും നിരന്തരമായ കൗണ്‍സിലിംഗ് നടത്തിയിരുന്നു.സംഭവം പെണ്‍കുട്ടി പറഞ്ഞതോടെ കൗണ്‍സിലിംഗ് നടത്തിയ സ്ഥാപനം കേരള പോലീസിലും ചെല്‍ഡ്‌ലൈനിലും വിവരം അറിയിക്കുകയായിരുന്നു. സംഭവം നടന്നത് മുംബൈയിലായതിനാല്‍ കേരള പൊലീസ് കേസ് കുര്‍ള പോലീസിന് കൈമാറുകയായിരുന്നു. പരാതിയില്‍ ഉടന്‍ കേസ് എടുക്കുമെന്ന് മുംബൈ പോലീസ് അറിയിച്ചു. പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കുമെന്ന് അഭിഭാഷകന്‍ തന്‍വീര്‍ നിസാം പറഞ്ഞു.


 

Latest News