Sorry, you need to enable JavaScript to visit this website.

മഴ വീണ്ടും ശക്തമാകും; ഏഴ് ജില്ലകളില്‍ അതീവ ജാഗ്രത

തിരുവനന്തപുരം- സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നു. 18 വരെ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള അപകട സാധ്യതകള്‍ കണക്കിലെടുത്ത് ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
 
ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് ബാധകം.  ഇടുക്കിയില്‍ 17 വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ 16 വരെയാണ് ഓറഞ്ച് അലര്‍ട്ട്.

കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  മൂന്നാറില്‍ പോസ്റ്റ് ഓഫീസ് കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചപ്പോള്‍ മലപ്പുറത്ത് കൊണ്ടോട്ടിയില്‍ മണ്ണിടിച്ചിലില്‍ ദമ്പതികള്‍ മരിച്ചു.

ബംഗാള്‍ തീരത്തിനടുത്ത് രൂപംകൊണ്ട ന്യൂനമര്‍ദം അതിശക്തമായതിനാലാണ്  ഇപ്പോഴത്തെ കനത്തമഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പില്‍ പറയുന്നു.
സ്ഥിതിഗതികള്‍ അസാധരണമായിതിനാല്‍ ഏത് സാഹചര്യത്തെയും നേരിടുന്നതിന് സജ്ജമാവാന്‍ എല്ലാ സേനാവിഭാഗങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.  അവധിയില്‍ പോയിരിക്കുന്ന  മുഴുവന്‍ റവന്യു ഉദ്യോഗസ്ഥരോടും ഓഫീസുകളിലേക്ക് മടങ്ങാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 

Latest News