Sorry, you need to enable JavaScript to visit this website.

രാജസ്ഥാനിൽ കോൺഗ്രസ് തോൽവി ഉറപ്പിച്ചു, വിനയായത് വിമതർ

ജയ്പുർ- രാജസ്ഥാനിൽ കോൺഗ്രസിന്റെ മുഴുവൻ പ്രതീക്ഷകളും തെറ്റിച്ചാണ് ബി.ജെ.പി മുന്നേറ്റം കൈവരിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽനിന്ന് വ്യത്യസ്തമായി ഏറ്റവും ഒടുവിൽ ഫലം ലഭിക്കുമ്പോൾ 39 സീറ്റുകളാണ് ബി.ജെ.പിക്ക് അധികം ലഭിച്ചത്. 199 സീറ്റുകളിൽ 112 സീറ്റുകളിലാണ് ഇതേവരെ ബി.ജെ.പി മുന്നിട്ടുനിൽക്കുന്നത്. കോൺഗ്രസിന് 72 സീറ്റിൽ ഭൂരിപക്ഷമുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലഭിച്ചതിൽനിന്ന് 28 സീറ്റുകളുടെ കുറവ്. 2018ലെ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 38.77 ശതമാനവും കോൺഗ്രസിന് 39.30 ശതമാനവുമായിരുന്നു വോട്ട്. 
കോൺഗ്രസിനും ബി.ജെ.പിക്കും ഇക്കുറി രാജസ്ഥാനിൽ വൻ വിമത ശല്യമുണ്ടായിരുന്നു. എന്നാൽ ഇത് ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിച്ചത് കോൺഗ്രസിനെയാണ്. മിക്ക എക്സിറ്റ് പോളുകളും ബിജെപിക്ക് മുൻതൂക്കം പ്രവചിച്ചിരുന്നു. 

Latest News