Sorry, you need to enable JavaScript to visit this website.

നടന്‍ ദിലീപിനു തിരിച്ചടി; ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്ന ഹരജി തള്ളി

കൊച്ചി- നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച നടന്‍ ദീലിപിന്റെ ഹരജി ഹൈക്കോടതി തള്ളി. മൊബൈല്‍ ദൃശ്യങ്ങള്‍ കൈമാറണമെന്ന ആവശ്യമാണ് ഹൈക്കോടതി തള്ളിയത്. ദൃശ്യങ്ങള്‍ നല്‍കിയാല്‍ നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടിയാണു ഹൈക്കോടതിയുടെ തീരുമാനം. ഇതു സംബന്ധിച്ച് വിവിധ കോടതികളിലായി ദിലീപ് 11 ഹരജികള്‍ നല്‍കിയിരുന്നു.
 
വിചാരണ വൈകിക്കാന്‍ ലക്ഷ്യമിട്ടാണു ദിലീപ് ഹരജികള്‍ നല്‍കിയതെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സി.ബി.ഐക്കു വിടാന്‍ തക്ക അസാധാരണ സാഹചര്യങ്ങള്‍ കേസിന് ഇല്ലെന്നും ഏതു തരത്തിലുള്ള അന്വേഷണം വേണമെന്നു പറയാന്‍ പ്രതിക്ക് അവകാശമില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
 
കേസില്‍ 32 രേഖകള്‍ കൂടി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ദിലീപ് നേരത്തെ വിചാരണക്കോടതിയെ സമീപിച്ചിരുന്നു. ആക്രമണ ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് അടക്കമുള്ള രേഖകളാണ് ആവശ്യപ്പെട്ടിരുന്നത്. കേസ് നടത്തിപ്പിന് ഈ രേഖകള്‍ വിട്ടുകിട്ടേണ്ടത് പ്രതിഭാഗത്തിന്റെ അവകാശമാണെന്നും ബോധിപ്പിച്ചിരുന്നു.  എന്നാല്‍ ഇരക്ക് നീതി ലഭിക്കേണ്ടതുണ്ടെന്നും ഇരയുടെ സ്വകാര്യതയെ ബാധിക്കുന്ന രേഖകള്‍ പ്രതിഭാഗത്തിനു നല്‍കരുതെന്നുമുള്ള നിലപാടാണ്  പ്രോസിക്യൂഷന്‍ കൈക്കൊണ്ടത്.

Latest News