തൃശൂർ - അതിരപ്പിള്ളി മലക്കപ്പാറയിലെ ഊരിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി വയോധിക മരിച്ചു. വീരൻകുടി ഊരിലെ കമലമ്മ പാട്ടി (98) ആണ് മരിച്ചത്.
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അവശനിലയിലായിരുന്ന ഇവരുടെ മുറിവിൽ പുഴുവരിച്ചതായി വാർഡ് മെമ്പറാണ് പുറത്തറിയിച്ചത്. സംഭവം വാർത്തയായതിന് പിന്നാലെ മന്ത്രി കെ രാധാകൃഷ്ണനും ജില്ലാ കലക്ടറും ഇടപെട്ടിരുന്നു. തുടർന്ന് ട്രൈബൽ ആരോഗ്യവകുപ്പ് സംഘം ഊരിലെത്തി ചികിത്സ തുടങ്ങിയെങ്കിലും ഇന്ന് രാവിലെയോടെ മരിക്കുകയായിരുന്നു. അതിരപ്പിള്ളി-മലക്കപ്പാറ പ്രധാന പാതയിൽനിന്നും നാല് കിലോമീറ്റർ ഉൾവനത്തിലാണ് വീരൻകുടി ഊര് സ്ഥിതി ചെയ്യുന്നത്.