Sorry, you need to enable JavaScript to visit this website.

നവകേരള സദസ്സില്‍ പങ്കെടുക്കാത്ത  കുടുംബശ്രീ അംഗങ്ങള്‍ വിവരമറിയും 

മലപ്പുറം-നവകേരള സദസ്സില്‍ പങ്കെടുക്കാന്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് സിഡിഎസിന്റെ ഭീഷണി. പരിപാടിയില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നാണ് അംഗങ്ങള്‍ക്ക് ഭീഷണി. മലപ്പുറം നന്നംമുക്ക് പഞ്ചായത്തിലെ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സുനിതയുടെ നിര്‍ദ്ദേശം.സുനിതയുടെ ശബ്ദ സന്ദേശം ഇങ്ങനെ : 'നവകേരള സദസ്സിന് പോണ ആള്‍ക്കാരുടെ പേര,് ഓരോ അയല്‍ക്കൂട്ടത്തിന്ന് ഇത്ര പേരെന്ന് ഈ ഗ്രൂപ്പില്‍ എഴുതി ഇടണം. നിര്‍ബന്ധമായിട്ടും വേണം കേട്ടോ. എല്ലാ അയല്‍ക്കൂട്ടത്തീന്നും പങ്കാളിത്തം ഉണ്ടാവണം. അതിനുവേണ്ടിയിട്ടാണ് പറയണത്. നമ്മളാകെ രണ്ടുമണിക്കൂറിലെ പരിപാടിയാണ്. എട്ട്, എട്ടരയാകുമ്പോഴത്തേനും വണ്ടി വരും. എല്ലാവരും അതിന്റെ മുന്നേ തന്നെ എല്ലാം ഒരുക്കണം. എല്ലാവരും സെറ്റായി നില്‍ക്കണം കേട്ടോ. നാളെ എട്ടരയാകുമ്പോ വണ്ടി വരും. ആ സമയത്ത് എന്നെക്കൊണ്ട് ആരെയും വിളിപ്പിക്കാന്‍ നിക്കരുത്. നിര്‍ബന്ധമായിട്ടും... ഞാനൊരു കാര്യം പറയുമ്പോഴ് അത് അനുസരിക്കാന്‍ പറ്റാത്ത അയല്‍ക്കൂട്ടങ്ങള്‍ ആരുമില്ല ഇവിടെന്നുള്ളതാണ് എനിക്ക് തോന്നിയിട്ടുള്ളത്'.
ഇന്ന് പതിനൊന്ന് മണിക്കാണ് പൊന്നാനി മണ്ഡലത്തില്‍ നവകേരള സദസ്സ് നടക്കുന്നത്. പൊന്നാനി ഹാര്‍ബര്‍ ഗ്രൗണ്ടിലാണ് ഈ നവകേരളാ സദസ് നടക്കുന്നത്. അതിന് മുന്നോടിയായി കുടുംബശ്രീ അംഗങ്ങളെയും തൊഴിലുറപ്പ് തൊഴിലാളികളെയും ഒക്കെ സജ്ജീകരിക്കുന്ന തിരക്കിലാണ് ഓരോ പഞ്ചായത്തും ഉള്ളത്. അതിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ നഞ്ഞംമുക്ക് പഞ്ചായത്തിലെ ഇഉട ചെയര്‍പേഴ്‌സണ്‍ സുനിതയുടെ ശബ്ദരേഖ പുറത്തുവന്നിരിക്കുന്നത്.
ഇന്നലെ വൈകിട്ട് മൂന്നു മണിയോടുകൂടി ആ പഞ്ചായത്തിലെ മുഴുവന്‍ കുടുംബശ്രീ വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലും ഈ ശബ്ദ സന്ദേശം പ്രചരിക്കുന്നുണ്ട്. ഇന്ന് രാവിലെ എട്ടരയ്ക്ക് ബസ്സുകള്‍ എത്തും. ആ ബസ്സുകളില്‍ നിര്‍ബന്ധമായും കുടുംബശ്രീ അംഗങ്ങള്‍ കയറണം. കയറാതിരിക്കുന്ന അംഗങ്ങള്‍ക്ക് ലോണ്‍ ഉള്‍പ്പെടെയുള്ളവ ലഭിക്കില്ലെന്ന് നേരത്തെ തന്നെ ഭീഷണി ഉണ്ടായിരുന്നു. അതേ രീതിയില്‍ തന്നെയാണ് ഇപ്പോള്‍ നന്നംമുക്ക് പഞ്ചായത്തിലെ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സുനിതയും ഭീഷണിപ്പെടുത്തുന്നത്.
കുടുംബശ്രീ അംഗങ്ങള്‍ ശബ്ദ സന്ദേശം ശരിവെക്കുന്നുണ്ട്. മാത്രമല്ല വാര്‍ഡ് മെമ്പറും സുനിതയുടേതാണ് ഈ ശബ്ദ സന്ദേശം എന്ന് അറിയിച്ചിട്ടുണ്ട്.

Latest News