Sorry, you need to enable JavaScript to visit this website.

എം.വി.ആർ സ്നേക്ക് പാർക്കിൽ 'കമല' എന്ന കാട്ടുപാമ്പിന്‌ വിരിഞ്ഞത് പത്ത്  കുഞ്ഞുങ്ങൾ

പറശ്ശിനിക്കടവ് സ്നേക് പാർക്കിൽ വിരിഞ്ഞ കാട്ടുപാമ്പിൻ കുഞ്ഞുങ്ങൾ.

കണ്ണൂർ - പറശ്ശിനിക്കടവിലെ എം.വി.ആർ സ്നേക്ക് പാർക്കിൽ 'കമല' എന്ന കാട്ടുപാമ്പിന്‌ വിരിഞ്ഞത് പത്ത്  കുഞ്ഞുങ്ങൾ.  പറശ്ശിനിക്കടവ് എം വി ആർ സ്‌നേക്ക് പാർക്കിലെ മോണ്ടെയ്ൻ ട്രിങ്കറ്റ്  ഇനത്തിൽ പെട്ട കാട്ടുപാമ്പിൻ്റെ 10 മുട്ടകളാണ് കഴിഞ്ഞ ദിവസം വിരിഞ്ഞത്. പാമ്പ്, ആഗസ്റ്റ്  30 നാണ് മുട്ടകളിട്ടത്. 80 ദിവസത്തിനു ശേഷം   മുട്ടകൾ വിരിഞ്ഞു. കുഞ്ഞുങ്ങൾക്ക് ഒരടിയോളം നീളമാണുള്ളത്.എല്ലാ കുഞ്ഞുങ്ങളും പൂർണ്ണ ആരോഗ്യത്തോടെയിരിക്കുന്നു.  6 മുതൽ 12 മുട്ടകൾ വരെ ഇടുന്നവയാണ് കാട്ടുപാമ്പുകൾ. പരമാവധി നീളം 1.5 മീറ്റർ .മുട്ട വിരിഞ്ഞു കുഞ്ഞു പുറത്തു വരാൻ  കുറഞ്ഞത് രണ്ടു മാസം വേണ്ടിവരും. മുട്ടയിടുന്ന ഇനമായതിനാൽ ഇവയെ ഓവോ വിവി പാരിറ്റി വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത് . തവിട്ടു  നിറമുള്ള ഇവയുടെ ശരീരത്തിനു കുറുകെയായി കറുപ്പും വെള്ളയും ഇടവിട്ടുള്ള വീതിയുള്ള വളയങ്ങൾ കാണാം. ശരീരത്തിൽ ഈ വളയങ്ങൾ കാണപെടുന്നത് കൊണ്ടു തന്നെ പലപ്പോഴും ഇവയെ  വിഷപാമ്പായി തെറ്റുദ്ധരിക്കാറുണ്ട്. അപായ ഘട്ടങ്ങളിൽ ആക്രമണ സ്വഭാവം കാണിക്കാറുള്ള ഇവ ചുരുണ്ട് ശത്രുവിനു നേരേ തലയുയർത്തി  ചാടിക്കടിക്കുന്നവയാണ്. ഇരകളെ വരിഞ്ഞുമുറുക്കി കൊന്നാണ് ഭക്ഷിക്കുന്നത്. എലികളെ പ്രധാന ആഹാരമാക്കുന്നയാണിവ. റെഡ് ഡാറ്റ ബുക്കിൽ ഷെഡ്യൂൾ 3 പാർട്ട് 1 ൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

2023 ജനുവരി മുതൽ നിരവധി പുതിയ അതിഥികൾ പാമ്പു വളർത്തുകേന്ദ്രത്തിലെ കുടുംബത്തിലേക്ക് എത്തിയിരുന്നു. 'കല്യാണി' എന്ന നീർക്കോലിയുടെ കുഞ്ഞുങ്ങൾ, റാൻ, ഇവ, നോവ എന്ന എമുക്കുഞ്ഞുങ്ങൾ, കേശു എന്ന തൊപ്പിക്കുരങ്ങ്, ബെല്ല എന്ന മണ്ണൂലി പാമ്പിന്റെ കുഞ്ഞുങ്ങൾ, വാസുകി, മാനസ എന്നീ അണലി പാമ്പിന്റെ കുഞ്ഞുങ്ങൾ.'കാ ' എന്ന പെരുമ്പാമ്പിന്റെ കുഞ്ഞുങ്ങൾ , ഒടുവിലായി കമല , ദേവൻ എന്ന കാട്ടുപാമ്പിൻ്റെ കുഞ്ഞുങ്ങൾ കൂടി എത്തിയതോടെ സന്ദർശകർക്ക് കൂടുതൽ കാഴ്ചവിരുന്നൊരുങ്ങും.

Latest News