Sorry, you need to enable JavaScript to visit this website.

ഞാന്‍ ശൈലജ ടീച്ചര്‍ക്കെതിരെ എന്തോ പറഞ്ഞെന്നു പരത്തുന്നു, ചിലര്‍ക്ക് വല്ലാത്ത ബുദ്ധി, ആ കളി അധികം വേണ്ടെന്ന് മുഖ്യമന്ത്രി

സുല്‍ത്താന്‍ ബത്തേരി -  മട്ടന്നൂരില്‍ നടന്ന നവകേരള സദസ്സില്‍ അധ്യക്ഷ സ്ഥാനത്തിരുന്ന് കൂടുതല്‍ നേരം സംസാരിച്ചതിന്  കെ.കെ. െൈശലജ എം എല്‍ എയെ വിമര്‍ശിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഞാന്‍ ശൈലജ ടീച്ചര്‍ക്കെതിരെ എന്തോ പറഞ്ഞെന്നു പരത്തുന്നു. ചിലര്‍ക്ക് വല്ലാത്ത ബുദ്ധി. അത് നല്ലതല്ല. ആ കളി അധികം വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് ശൈലജ ടീച്ചറുടെ അടുത്ത് പോലും ചെലവാകില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. 
മട്ടന്നൂരിലെ  ചടങ്ങില്‍ അധ്യക്ഷയായിരുന്ന സ്ഥലം എം എല്‍ എ കെ കെ ശൈലജ കൂടുതല്‍ സമയം സംസാരിച്ചെന്നും അതിനാല്‍ തനിക്കും മന്ത്രിമാര്‍ക്കും പ്രസംഗിക്കാനുള്ള സമയം കിട്ടിയില്ലെന്നും സമയപരിമിതി മൂലം അധികം പ്രസംഗിക്കുന്നില്ലെന്നും പരിപാടിക്കിടെ ശൈലജ ടീച്ചറെ സ്റ്റേജിലിരുത്തി മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇത് വലിയ തോതില്‍ ചര്‍ച്ചയായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. മട്ടന്നൂരിലെ പരിപാടിക്കെതിരെ മറ്റു വിര്‍ശനങ്ങളും മുഖ്യന്ത്രി നടത്തിയിരുന്നു. മട്ടന്നൂരിലെ നവകേരള സദസ്സ് വലിയ പരിപാടിയായി തോന്നിയില്ലെന്നു മുഖ്യമന്ത്രി പറഞ്ഞിരിന്നു. വേദിയില്‍ എത്തിയപ്പോള്‍ പരിപാടി എങ്ങനെ ഉണ്ടെന്നാണ് മുന്‍ നഗരസഭ ചെയര്‍മാനായ ഭാസ്‌കരന്‍ മാഷ് ചോദിച്ചത്. വലിയ പരിപാടി ആണെന്ന് പറയുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു. പക്ഷെ വലിയ പരിപാടി ആണെന്നു തോന്നുന്നില്ല എന്നാണ് മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞത്. അധികം ആളുകള്‍ എത്തില്ലെന്നു കരുതിയ മഞ്ചേശ്വരത്ത് വന്‍ ജനാവലിയാണ് പരിപാടിക്ക് എത്തിയതെന്നും അദ്ദേഹം  പറഞ്ഞു.

 

Latest News