രജൗരി ഏറ്റുമുട്ടല്‍ തുടരുന്നു, കൊല്ലപ്പെട്ട സൈനികരുടെ എണ്ണം അഞ്ചായി, പാക് ഭീകരനെ വധിച്ചു

ശ്രീനഗര്‍- ജമ്മു കശ്മീരിലെ രജൗരിയില്‍ സുരക്ഷാസേനയും തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ച സൈനികരുടെ എണ്ണം അഞ്ചായി. രണ്ട് ക്യാപ്റ്റന്മാരും മുന്ന് സൈനികരുമാണ് വീരമൃത്യു വരിച്ചത്.
പാകിസ്ഥാനിയും ലഷ്‌കറെ ത്വയിബ നേതാവുമായ ക്വാരിയെ സുരക്ഷാസേന വധിച്ചു. മറ്റൊരു തീവ്രവാദിയും കൊല്ലപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച രാവിലെ ആരംഭിച്ച ഏറ്റുമുട്ടല്‍ തുടരുകയാണ്.
ഏറ്റുമുട്ടല്‍ നടന്ന കാലാകോട്ടിലെ ബാജിമാലിന് സമീപത്തുനിന്നാണ് ക്വാരിയുടെ മൃതദേഹം വ്യാഴാഴ്ച രാവിലെ കണ്ടെടുത്തത്. പാകിസ്ഥാന്‍അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ പരിശീലനം ലഭിച്ച ഇയാള്‍ സ്‌ഫോടകവസ്തുവായ ഐ.ഇ.ഡിയുടെ ഉപയോഗത്തില്‍ വിദഗ്ധനുമായിരുന്നു.

കഴിഞ്ഞ ഒരു കൊല്ലമായി രജൗരി പൂഞ്ച് മേഖല കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രവര്‍ത്തനം. ദാംഗ്രി, കാന്ദി ആക്രമണങ്ങള്‍ക്ക് പിന്നിലും ഇയാളാണെന്നാണ് സൂചന. ആക്രമണങ്ങളില്‍ സാധാരണക്കാര്‍ക്കും സൈനികര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

 

Latest News