Sorry, you need to enable JavaScript to visit this website.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം, പോലീസിന് വിമര്‍ശം

തിരുവനന്തപുരം-വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ചുവെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഉപാധികളോടെ ജാമ്യം. ഇന്ന് മുതല്‍ 27 വരെ അന്വേഷണവുമായി പ്രതികള്‍ സഹകരിക്കണം. രാജ്യം വിട്ടു പോകരുത്. എല്ലാ ചൊവ്വ, ശനി ദിവസങ്ങളില്‍ ഒരു മാസത്തേക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. അതിന് ശേഷം എല്ലാ ശനിയഴ്ചകളിലും ഒരു മാസത്തേക്ക് സ്‌റ്റേഷനില്‍ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസിലെ കസ്റ്റഡി അപേക്ഷ പരിഗണിക്കവേ, പോലീസിനെ കോടതി വിമര്‍ശിച്ചു. ക്രിമിനല്‍ ചട്ടങ്ങള്‍ പാലിക്കാതെയാണ് അറസ്റ്റും പരിശോധനയും നടന്നതെന്ന് തിരുവനന്തപുരം സിജെഎം കോടതി നിരീക്ഷിച്ചു. പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ അപേക്ഷയില്‍ വാദം കേള്‍ക്കവേയാണ് വിമര്‍ശനം. രാജ്യത്തെ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന രീതിയില്‍ ക്രിമിനല്‍ പ്രവര്‍ത്തനമാണ് പ്രതികള്‍ ചെയ്തതെന്നും ജാമ്യം നല്‍കരുതെന്നും പോലീസ് അറിയിച്ചെങ്കിലും ഉപാധികളോട് ജാമ്യം അനുവദിക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു.

യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസിലെ പ്രതികള്‍ രാജ്യസുരക്ഷക്ക് ഭീഷണിയായി പ്രവര്‍ത്തിച്ചുവെന്നാണ് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുളളത്. പ്രതികള്‍ സഞ്ചരിച്ചിരുന്നത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിന്റെ കാറിലായിരുന്നു. രാഹുലിന് സ്വീകരണം നല്‍കിയ ശേഷം കെപിസിസി ഓഫീസില്‍ നിന്നും മടങ്ങുന്ന വഴിയില്‍, തിരുവനന്തപുരം തൈക്കാട് വച്ചാണ് പ്രതികളെ ഫെനി, ബിനില്‍ ബിനു എന്നീ പ്രതികളെ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്നത് രാഹുലിന്റെ കാറിലായിരുന്നുവെന്നും കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ
ഗാസയിൽ വെടിയൊച്ച നിലച്ചില്ല;വെടിനിര്‍ത്തല്‍ നീളുന്നു,കാരണം പറയാതെ ഇസ്രായിൽ
ഹമാസ് നേതാക്കളെ എവിടെ ചെന്നും മൊസാദ് വധിക്കുമെന്ന് നെതന്യാഹു

Latest News