Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗാസയിലെ ഇന്തോനേഷ്യന്‍ ആശുപത്രി ആക്രമിച്ചു, 12 മരണം

ഗാസ/ജറൂസലം -  അല്‍ ഷിഫ, അല്‍ ഖുദ്‌സ് ആശുപത്രികള്‍ക്ക് പിന്നാലെ ഗാസയിലെ ഇന്തോനേഷ്യന്‍ ആശുപത്രി ആക്രമിച്ച് ഇസ്രായില്‍ സൈന്യം. 12 പേര്‍ മരിച്ചു. ഗാസയില്‍ ഇസ്രായില്‍ സിവിലിയന്മാരെ കൊലപ്പെടുത്തുന്നത് സമാനതകളില്ലാത്തതും അഭൂതപൂര്‍വവുമായതെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഇസ്രായില്‍ നടത്തിയ ബോംബാക്രമണത്തില്‍ ആയിരക്കണക്കിന് സാധാരണക്കാരുടെ ജീവന്‍ നഷ്ടപ്പെട്ടതിനെ ഗുട്ടെറസ് അപലപിച്ചു.
ഇന്തോനേഷ്യയുടെ ധനസഹായത്തോടെ ഗാസയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രി ഇസ്രായില്‍ ടാങ്കുകള്‍ വളഞ്ഞ് ആക്രമിക്കുകയായിരുന്നു. വെടിവെപ്പില്‍ കുറഞ്ഞത് 12 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 700 രോഗികളും ജീവനക്കാരും ഇസ്രായിലിന്റെ തോക്കിന്‍മുനയിലാണ്.
'ടാങ്കുകള്‍ ഇന്തോനേഷ്യന്‍ ആശുപത്രി വളയുന്നതായി ഞങ്ങള്‍ക്ക് വിവരം ലഭിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍, അവിടെയുള്ള ആശയവിനിമയ സൗകര്യം ഏറെക്കുറെ വിച്ഛേദിക്കപ്പെട്ടിരിക്കുന്നു'- തെക്കന്‍ ഗാസ നഗരമായ ഖാന്‍ യൂനിസിലെ നാസര്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ നഹെദ് അബു താമ പറഞ്ഞു. 'ഞങ്ങളുടെ സഹപ്രവര്‍ത്തകരുടെയും പരിക്കേറ്റവരുടെയും രോഗികളുടെയും അവിടെ അഭയം പ്രാപിച്ച ആളുകളുടെയും ഗതിയെക്കുറിച്ച് ഉത്കണ്ഠാകുലരാണെന്നും ആംബുലന്‍സുകള്‍ക്കൊന്നും അങ്ങോട്ട് പോകാനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവര്‍ ചികിത്സ കിട്ടാതെ മരിക്കുമെന്ന് ഞങ്ങള്‍ ഭയപ്പെടുന്നു.
ഇസ്രായില്‍ പീരങ്കികള്‍ അര്‍ധരാത്രിയില്‍ ശസ്ത്രക്രിയ വിഭാഗത്തെ ലക്ഷ്യമാക്കി വെടിയുതിര്‍ക്കാന്‍ തുടങ്ങി. അവിടെ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും അഭയം തേടിയ 12 സിവിലിയന്‍മാര്‍ മരിക്കുകയും ചെയ്തു.     ആശുപത്രി വിട്ടുപോകുന്നവരെ ലക്ഷ്യമിട്ട് ഇസ്രായില്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു.  മൃതദേഹങ്ങള്‍ ഇപ്പോഴും നിലത്ത് കിടക്കുകയാണെന്നും ആര്‍ക്കും അവരെ ഖബറടക്കാന്‍ കഴിയുന്നില്ലെന്നും ഗാസ ആരോഗ്യ മന്ത്രാലയം പറഞ്ഞു.
2016 ല്‍ ഇന്തോനേഷ്യന്‍ ധനസഹായത്തോടെ സ്ഥാപിച്ച ആശുപത്രിക്ക് നേരെ ഇസ്രായില്‍ നടത്തിയ ആക്രമണത്തെ ഇന്തോനേഷ്യ അപലപിച്ചു. ഇത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ ലംഘിക്കുന്ന നടപടിയാണ്. അക്രമം അവസാനിപ്പിക്കാന്‍ ഇസ്രായിലിനോട് അവര്‍ ആവശ്യപ്പെട്ടു.

 

Latest News