Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആലുവയിലെ മഹിളാ കോണ്‍ഗ്രസ്  നേതാവിന്റെ ഭര്‍ത്താവിനെതിരെ കേസ്

കൊച്ചി- ആലുവയില്‍ അസഫാക്ക് ആലം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ അഞ്ചുവയസ്സുകാരിയുടെ കുടുംബത്തെ പറ്റിച്ച് പണം തട്ടിയ സംഭവത്തില്‍ മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു. മഹിളാ കോണ്‍ഗ്രസ് ജില്ലാ നേതാവ് ഹസീന മുനീറിന്റെ ഭര്‍ത്താവ് മുനീറിനെതിരെയാണ് ആലുവ പോലീസ് കേസെടുത്തത്. പെണ്‍കുട്ടിയുടെ പിതാവിന്റെ മൊഴിയെടുത്ത ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പണം തിരിച്ചു കിട്ടിയതിനാല്‍ പരാതി ഇല്ലെന്ന നിലപാടിലായിരുന്നു പെണ്‍കുട്ടിയുടെ കുടുംബം. എന്നാല്‍, പണം തട്ടിയെടുത്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി രാജീവ് ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് നേതൃത്തത്തിന് ആകെ നാണക്കേടായ സംഭവത്തില്‍ കോണ്‍ഗ്രസ് സെക്രട്ടറി ഹസീന മുനീറിനെ സസ്പെന്‍ഡ് ചെയ്തു.
നീതീകരിക്കാനാകാത്ത തെറ്റ് എന്ന് ആലുവ എംഎല്‍എ അന്‍വര്‍ സാദത്തും പ്രതികരിച്ചു. ഹസീനയുടെ ഭര്‍ത്താവ് മുനീര്‍ കുടുംബത്തെ കബളിപ്പിച്ച് 1,20,000 രൂപ തട്ടിയെടുക്കുകയായിരുന്നു.
മുനീര്‍ ആദ്യം കബളിപ്പിച്ചത് ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിനെയാണ്. പെണ്‍കുട്ടിയുടെ കുടുംബത്തിന് വാടകയ്ക്ക് വീടെടുക്കാന്‍ എംഎല്‍എ നല്‍കിയ 20,000 രൂപ മുനീര്‍ മുക്കി. പിന്നീടാണ് കുടുംബത്തെ നേരിട്ട് പറ്റിക്കുന്നത്. തട്ടിപ്പ് അതിക്രൂരവും ഞെട്ടല്‍ ഉള്ളവാക്കുന്നത് എന്നും മന്ത്രി പി രാജീവ് പ്രതികരിച്ചിരുന്നു. എന്ത് നല്‍കിയാലും കുടുംബത്തിന്റെ നഷ്ടം നികത്താന്‍ കഴിയില്ല. പണം തട്ടിയതിനെ ഈ നാട് അംഗീകരിക്കില്ല. കുറ്റക്കാര്‍ക്ക് എതിരെ കടുത്ത നടപടിയുണ്ടാകും. കോണ്‍ഗ്രസ് പാര്‍ട്ടി എന്ത് നടപടിയെടുക്കുമെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
ഭര്‍ത്താവ് പണം കൈപ്പറ്റിയത് അറിഞ്ഞിട്ടും പൊതുപ്രവര്‍ത്തക എന്ന നിലയില്‍ ഇടപെടാത്തത്തിന്റെ പേരിലാണ് മഹിളാ കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് ഹസീന മുനീറിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്. സംഭവം വിവാദമായതോടെ പണം തിരികെ നല്‍കി മുനീര്‍ തടിയൂരി. പണം ലഭിച്ചതിനാല്‍ പരാതിയുമായി മുന്നോട്ടു പോകാന്‍ ഇല്ലെന്നാണ് കുടുംബത്തിന് നിലപാട്. വിഷയം പരിശോധിക്കുമെന്ന് എറണാകുളം റൂറല്‍ എസ് പി വ്യക്തമാക്കി.

Latest News