Sorry, you need to enable JavaScript to visit this website.

പ്രവീണും മരിച്ചു, കളമശേരി സ്‌ഫോടന പരമ്പരയില്‍ മരണം ആറായി

കൊച്ചി-രാജ്യത്തെ നടുക്കിയ വന്‍ സ്‌ഫോടന പരമ്പരകളിലേത് പോലെ കളമശേരിയും. മിക്കവാറും മാധ്യമങ്ങള്‍ക്കും കേരളത്തിലെ തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാര്‍ക്കും താല്‍പര്യമില്ലാതായ കേസാണെങ്കിലും മരണ സംഖ്യ ഉയര്‍ന്നു കൊണ്ടിരിക്കുന്നത് മതപരമായ ചടങ്ങില്‍ സംബന്ധിച്ചവരുടെ കുടുംബങ്ങളില്‍ ആധി പടര്‍ത്തി.  സ്‌ഫോടനത്തില്‍ ഒരാള്‍ കൂടി മരണത്തിനു കീഴടങ്ങിയിരിക്കുകയാണ്. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാറ്റൂര്‍ കടവന്‍കുടി വീട്ടില്‍ പ്രദീപിന്റെ മകന്‍ പ്രവീണ്‍ (24) ആണു മരിച്ചത്. ഇതോടെ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. 
പ്രവീണിന്റെ അമ്മ റീന ജോസ് (സാലി) (45) സഹോദരി ലിബിന (12) എന്നിവരും സ്‌ഫോടനത്തില്‍ മരിച്ചിരുന്നു. പിന്നാലെയാണ് പ്രവീണിന്റേയും മരണം. കഴിഞ്ഞ 11നാണ് പ്രവീണിന്റെ അമ്മ സാലി മരിച്ചത്. സ്‌ഫോടന ദിവസം സഹോദരി ലിബിനയും മരിച്ചു. സഹോദരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രവീണിനു ഗുരുതരമായി പൊള്ളലേറ്റത്. ഒരു കുടുംബത്തിലെ മൂന്ന് പേരാണ് സ്‌ഫോടനത്തില്‍ മരിച്ചത്. പ്രദീപിന്റെ മറ്റൊരു മകന്‍ രാഹുലിനും സ്‌ഫോടനത്തില്‍ പൊള്ളലേറ്റിരുന്നു. രാഹുല്‍ അപകടനില തരണം ചെയ്തു. 

Latest News