Sorry, you need to enable JavaScript to visit this website.

യു.പിയിലെ ബസ്തി ജില്ലയില്‍ വര്‍ഗീയ സംഘര്‍ഷം; 12 പേര്‍ അറസ്റ്റില്‍, കൂടുതല്‍ പോലീസ് സന്നാഹം

ബസ്തി- ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലെ തിഗോഡിയ ഗ്രാമത്തില്‍ വിഗ്രഹപ്രതിഷ്ഠയ്ക്കിടെ രണ്ട് സമുദായങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 12 പേരെ ബസ്തി പോലീസ് അറസ്റ്റ് ചെയ്തു.
സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ രണ്ട് കമ്പനി പിഎസി ഉള്‍പ്പെടെയുള്ള കനത്ത പോലീസ് സേന ഗ്രാമത്തില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് പോലീസ് പറയുന്നു.

വെള്ളിയാഴ്ച ലക്ഷ്മി വിഗ്രഹം സ്ഥാപിക്കുന്നതിനിടയില്‍ ഡിജെ നൃത്തം ചെയ്ത ഒരു സംഘം ആളുകള്‍ ഒരു പള്ളിയിലേക്ക് നിറങ്ങള്‍ എറിഞ്ഞതോടെയാണ് ഗ്രാമത്തില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തതെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ റുധൗലി ദിനേശ് ചന്ദ്ര ചൗധരി പറഞ്ഞു.
സംഭവത്തില്‍ ഇരു സമുദായങ്ങളും പരസ്പരം പഴിചാരിയതോടെ തര്‍ക്കം  രൂക്ഷമായെന്ന് അദ്ദേഹം പറഞ്ഞു.

ഷാനി ബസന്ത്, ഉമേഷ് യാദവ്, അഖിലേഷ് യാദവ്, പവന്‍ യാദവ്, ആഷിഖ് അലി, ശഐബ്, ജഹാംഗീര്‍ ആലം, ശബീര്‍ അഹമ്മദ്, സഫിയുല്ല, അലാവുദ്ദീന്‍, ഫിദ ഹുസൈന്‍, അബ്ദുള്‍ സലാം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഐപിസി സെക്ഷന്‍ 149 (കലാപം), 452 (ക്രിമിനല്‍ അതിക്രമം), മറ്റ് പ്രസക്തമായ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

 

Latest News