ഗാസക്ക് മുകളില്‍ അമേരിക്കന്‍ ഡ്രോണുകളും, ഇതാദ്യമായി സ്ഥിരീകരിച്ച് പെന്റഗണ്‍

ടെല്‍ അവീവ് - ഇസ്രായിലില്‍ ഹമാസ് ആക്രമണം നടത്തിയ ഒക്ടോബര്‍ ഏഴിന് ശേഷം അമേരിക്കയുടെ ആയുധരഹിത ഡ്രോണുകള്‍ ഗാസക്ക് മേല്‍ വട്ടമിടുന്നുണ്ടെന്ന് പെന്റഗണ്‍ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ പാറ്റ് റൈഡര്‍ പറഞ്ഞു.
ഹമാസ് ബന്ദികളാക്കിയ ഇസ്രായില്‍ പൗരന്‍മാരെ കണ്ടെത്തുന്നതിനായാണ് ഈ നീക്കം. ഗാസയുടെ മുകളിലൂടെ നിരീക്ഷണ ഡ്രോണുകള്‍ പറത്തി ദൃശ്യങ്ങള്‍ ശേഖരിച്ചു.
ഒരാഴ്ചയിലേറെയായി 241 ബന്ദികളില്‍ പത്തോളം പേര്‍ തങ്ങളുടെ പൗരന്മാരാണെന്നാണ് അമേരിക്ക പറയുന്നു. ഇവരെയെല്ലാം ഹമാസിന്റെ വിപുലമായ തുരങ്ക ശൃംഖലയില്‍ തടവിലാക്കിയിരിക്കുകയാണെന്ന് മോചിതരായ ബന്ദികള്‍ വ്യക്തമാക്കിയിരുന്നു.
ബന്ദികളെത്തേടിയുള്ള ഇസ്രായില്‍ കരയുദ്ധത്തിന് ആവശ്യമായ സഹായവും അമേരിക്ക നല്‍കുന്നുണ്ട്. ഡ്രോണുകളെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ ആദ്യമായാണ് അമേരിക്ക നടത്തുന്നത്. ഗാസക്കെതിരായ യുദ്ധത്തിലെ അമേരിക്കന്‍ പങ്കാളിത്തം വിപുലമാണെന്നതിന്റെ സൂചനയാണിതെന്ന് വിദഗ്ധര്‍ കരുതുന്നു.

 

Latest News