Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജബലിയ ക്യാമ്പിനുനേരെ വീണ്ടും ഇസ്രായില്‍ ആക്രമണം

ഗാസ സിറ്റി- കഴിഞ്ഞ ദിവസം നിരവധി പേര്‍ കൊല്ലപ്പെട്ട ഗാസയിലെ ജബലിയ അഭയാര്‍ഥി ക്യാമ്പിനുനേരെ വീണ്ടും ഇസ്രായില്‍ ആക്രമണം. നാശനഷ്ടങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

ഒക്ടോബര്‍ ഏഴുമുതല്‍ ഗാസയില്‍ തുടരുന്ന ഇസ്രായില്‍ ആക്രമണങ്ങളില്‍ ഇതുവരെ 8796 പേര്‍ ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇസ്രായിലില്‍ ഹമാസ് നടത്തിയ മിന്നാല്‍ ആക്രമണത്തില്‍ 1400 ലേറെ കൊല്ലപ്പെട്ടുവന്നാണ് ഇസ്രായില്‍ നല്‍കുന്ന കണക്ക്.
ഒക്‌ടോബര്‍ 7 ന് ഹമാസ് പോരാളികള്‍ നടത്തിയ ആക്രമണത്തിന് മറുപടിയായി വ്യോമാക്രമണത്തില്‍ തകര്‍ത്ത ഗാസയിലേക്ക് ഇസ്രായില്‍ കരസേനയെ അയച്ചിട്ടുമുണ്ട്.  മൂന്നാഴ്ചയിലേറെയായി ഇസ്രായില്‍ കര്‍ശനമാക്കിയ ഉപരോധത്തിനു ശേഷം ഇന്ന് പരിമിതമായ ഒഴിപ്പിക്കലുകള്‍ ആരംഭിച്ചിട്ടുണ്ട്.

ഗുരുതരമായി പരിക്കേറ്റ 19 രോഗികള്‍ തന്റെ ആശുപത്രിയില്‍ നിന്ന് ഈജിപ്തിലേക്ക് മാറ്റുന്ന 81 പേരില്‍ ഉള്‍പ്പെടുന്നുവെന്ന് ഗാസ മുനമ്പിലെ നാസര്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ നഹെദ് അബു തൈമ റോയിട്ടേഴ്‌സിനോട് പറഞ്ഞു,
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇവിടെ ചെയ്യാന്‍ കഴിയാത്ത നൂതന ശസ്ത്രക്രിയകള്‍ ആവശ്യമാണെന്ന് അബു തൈമ പറഞ്ഞു.
ഗാസ വിട്ടുപോകാന്‍ അനുവദിക്കുന്ന വിദേശ പാസ്‌പോര്‍ട്ട് ഉടമകളുടെ പട്ടിക ഇസ്രായിലും ഈജിപ്തും തമ്മില്‍ സമ്മതിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട എംബസികളെ അറിയിച്ചിട്ടുണ്ടെന്നും  പാശ്ചാത്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രത്യേക സംഘങ്ങളായി വിദേശ പൗരന്മാര്‍ക്കും ഗുരുതരമായി പരിക്കേറ്റവര്‍ക്കും പോകാന്‍ അനുവദിക്കുന്നതിനായി റഫ ക്രോസിംഗ് സമയപരിധിക്കുള്ളില്‍ തുറന്നിരിക്കുമെന്ന് ബ്രിട്ടന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വരും ദിവസങ്ങളില്‍ ബ്രിട്ടീഷ് പൗരന്മാരുടെ ഒഴിപ്പിക്കല്‍ ഘട്ടം ഘട്ടമായി നടക്കാന്‍ സാധ്യതയുണ്ട്.
വിദേശ പാസ്‌പോര്‍ട്ട് ഉടമകളുടെ ഒഴിപ്പിക്കല്‍ ആരംഭിച്ചിട്ടുണ്ടോ എന്നതിന് സ്ഥിരീകരണമില്ല.

 

 

 

Latest News