Sorry, you need to enable JavaScript to visit this website.

പ്രണയത്തിന്റെ പേരില്‍ 15 കാരിയെ കൊന്ന അമ്മ അറസ്റ്റില്‍, തട്ടിക്കൊണ്ടുപോയെന്ന് പരാതി നല്‍കി

ലഖ്‌നൗ-പ്രണയത്തില്‍നിന്ന് പിന്മാറാത്തതിനെ തുടര്‍ന്ന് 15 വയസ്സായ മകളെ കൊലപ്പെടുത്തിയ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ  കൗശാംബിയിലാണ് സംഭവം.  
15 വയസുകാരിയായ മകളെ കോടാലി കൊണ്ട് കൊലപ്പെടുത്തി മറ്റ് കുടുംബാംഗങ്ങളുടെ സഹായത്തോടെ മൃതദേഹം കിണറ്റില്‍ തള്ളുകയായിരുന്നു.  ശിവപതി എന്ന സ്ത്രീയാണ് അറസ്റ്റിലായത്. കൊലപാതകത്തിനുശേഷം തന്റെ മകളെ തട്ടിക്കൊണ്ടുപോയതായി ശിവപതി മഞ്ജന്‍പൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നതായി എസ്.പി ബ്രിജേഷ് കുമാര്‍ ശ്രീവാസ്തവ പറഞ്ഞു.
ഒക്‌ടോബര്‍ രണ്ടിന് മകള്‍ ജോലിക്കായി വയലില്‍ പോയിരുന്നെന്നും അതിനുശേഷം വീട്ടില്‍ തിരിച്ചെത്തിയില്ലെന്നുമാണ് ശിവപതി ഒക്‌ടോബര്‍ 14ന് പോലീസില്‍ പരാതി നല്‍കിയിരുന്നത്.  പരാതിയുടെ അടിസ്ഥാനത്തില്‍ അജ്ഞാതര്‍ക്കെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നുവെന്ന് എസ്പി പറഞ്ഞു.
എന്നാല്‍ ചില തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ്  ശിവപതിയെ പ്രധാന പ്രതിയായി കൊലപാതകക്കുറ്റത്തില്‍ ചെയ്തത്.   പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു മകള്‍ കസ്റ്റഡിയിലാണെന്നും മരുമകള്‍ മീര ഒളിവിലാണെന്നും അവരെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ശിവപതി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊലപാതകത്തിന് ഉപയോഗിച്ച കോടാലി, വടി എന്നിവയും മൃതദേഹം ഒളിപ്പിക്കാന്‍ ഉപയോഗിച്ച  ബാഗും കണ്ടെടുത്തതായി എസ്പി പറഞ്ഞു.
അതേ ഗ്രാമത്തിലെ  ആണ്‍കുട്ടിയുമായുള്ള ബന്ധം തുടരരുതെന്ന് മകളോട് ആവശ്യപ്പെട്ടിരുന്നതായി ചോദ്യം ചെയ്യലില്‍ പ്രതി പോലീസിനോട് പറഞ്ഞതായി ശ്രീവാസ്തവ പറഞ്ഞു.
ഒക്‌ടോബര്‍ രണ്ടിന് അര്‍ദ്ധരാത്രി താനും മറ്റൊരു മകളും മീരയും ചേര്‍ന്ന് കോടാലിയും വടിയും ഉപയോഗിച്ച് കൊലപ്പെടുത്തിയെന്ന് അമ്മ ശിവപതി കുറ്റസമ്മതം നടത്തിയത്.
കൊലപാതകത്തിന് ശേഷം മൃതദേഹം ചണച്ചാക്കില്‍ പൊതിഞ്ഞ് ഗ്രാമത്തിന് പുറത്തുള്ള വയലിലെ കിണറ്റിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്നും എസ്പി പറഞ്ഞു. പോലീസിനും ആളുകള്‍ക്കും സംശയം തോന്നാതിരിക്കാനാണ് പ്രതികള്‍ തട്ടിക്കൊണ്ടുപോകലിന് പരാതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

 

Latest News