Sorry, you need to enable JavaScript to visit this website.

ഹമാസ് ഭീകരസംഘടനയല്ല; തിരഞ്ഞെടുപ്പിൽ വിജയിച്ചവർ സിതാറാം യെച്ചൂരി

ന്യൂദൽഹി- ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ശശി തരൂരിന്റെ പരാമർശവുമായി ബന്ധപ്പെട്ട വിഷയത്തിൽ സി.പി.എം നിലപാട് ആരാഞ്ഞപ്പോഴാണ് സീതാറാം യെച്ചൂരി ഇക്കാര്യം വ്യക്തമാക്കിയത്. ഹമാസിനെ ഭീകരസംഘടനയായി ഇന്ത്യ ഇതുവരെ മുദ്രകുത്തിയിട്ടില്ല. അവർ തിരഞ്ഞെടുപ്പിൽ വിജയിച്ചവരാണെന്നും യെച്ചൂരി പറഞ്ഞു. തിരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിൽ എത്തിയ സംഘടനയാണ് ഹമാസ്. തെരഞ്ഞെടുപ്പിൽ വിജയിക്കുന്നവരെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ കാഴ്ചപ്പാട് എന്താന്നെന്നും യെച്ചൂരി മാധ്യമങ്ങളോട് സംസാരിക്കവെ ചോദിച്ചു.
ഹമാസിനെ ഭീകരസംഘടനയായി തരൂർ വിശേഷിപ്പിച്ചതിനെക്കുറിച്ച് കേരളത്തിൽ നടന്ന കാര്യത്തെ കുറിച്ച് കേരളനേതാക്കൾ പ്രതികരിക്കുമെന്നും യെച്ചൂരി പറഞ്ഞു. ഗസയിൽ ഇസ്‌റാഈൽ നടത്തുന്ന വംശഹത്യയിൽ പ്രതിഷേധിച്ച് സി.പി.എം കേന്ദ്രക്കമ്മിറ്റി അംഗങ്ങൾ ഇന്ന് ഉച്ചയ്ക്ക് 12ന് ദൽഹി എ.കെ.ജി ഭവനു മുന്നിൽ ധർണ നടത്തും. ഫലസ്തീൻ ജനതയ്‌ക്കൊപ്പമാണെന്നും ഗസയിലെ കൂട്ടക്കൊലകൾ ഇസ്‌റാഈൽ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ധർണ സംഘടിപ്പിക്കുന്നത്. കേന്ദ്ര കമ്മറ്റിയിലെ മുഴുവൻ അംഗങ്ങളും ധർണയിൽ പങ്കെടുക്കുമെന്നും സി.പി.എം അറിയിച്ചു.
 

Latest News