Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വീടുകളില്‍ തന്നെ മരിക്കാം, നെതന്യാഹുവിനെ നുണയനെന്ന് വിളിച്ച് 30,000 പേര്‍ ഗാസ സിറ്റിയിലേക്ക് മടങ്ങുന്നു

ഖാന്‍ യൂനിസ്- ഇസ്രായില്‍ മുന്നറിയിപ്പിനെ തുടര്‍ന്ന് വടക്കന്‍ ഗാസ വിട്ട് തെക്കോട്ടു പോയവര്‍ അവിടേയും സുരക്ഷിതമല്ലാത്തതിനാല്‍ തിരികെ വടക്കന്‍ ഭാഗങ്ങളിലേക്കുതന്നെ മടങ്ങുന്നു.
വടക്കന്‍ ഗാസ വിട്ടുപോകാന്‍ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ്  റഹ്്മ സഖല്ലയും കുടുംബവും ദക്ഷിണ ഗാസയിലേക്ക് പലായനം ചെയ്തത്. എന്നാല്‍ ഇസ്രായില്‍ ബോംബുകള്‍ അവളുടെ ഭര്‍ത്താവിനെയും മൂന്ന് മക്കളെയും കൊന്നും. ഇതിനു ശേഷം അവര്‍ വീട്ടിലേക്ക് മടങ്ങുകയാണ്.
എവിടേക്കു പോയിട്ടും കാര്യമില്ല, ഞങ്ങള്‍ മരിക്കും- റഹ്്മ സഖല്ല പറഞ്ഞു. തെക്ക് ഭാഗത്തുള്ള ഖാന്‍ യൂനിസ് നഗരത്തില്‍നിന്ന് അവശേഷിക്കുന്ന കുട്ടിയുമായാണ് അവര്‍ ഗാസ സിറ്റിയിലേക്ക് മടങ്ങുന്നത്.  
സ്വന്തം സുരക്ഷക്കായ ഒഴിഞ്ഞുമാറാനുള്ള ഇസ്രായിലിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ധാരാളം പേര്‍ തെക്കന്‍ ഭാഗത്തേക്ക് പലായനം ചെയ്‌തെന്ന് യുഎന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇസ്രായില്‍ ആക്രമണം തുടക്കത്തില്‍ ഗാസ സിറ്റി കേന്ദ്രീകരിച്ചായിരുന്നു. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ തെക്ക് ഭാഗത്തും ആവര്‍ത്തിച്ചുള്ള മാരകമായ ആക്രമണങ്ങള്‍ തുടര്‍ന്നതിനാല്‍ 30,000 പേരെ  സിറ്റിയിലേക്ക് മടങ്ങാന്‍ പ്രേരിപ്പിച്ചതായി യുഎന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
വടക്ക് നിന്ന് പലായനം ചെയ്ത കുടുംബങ്ങളുടെ കുത്തൊഴുക്കിനെ തുടര്‍ന്ന് ജനസാന്ദ്രതയുള്ള നഗരമായ ഖാന്‍ യൂനിസില്‍ അഭയം കണ്ടെത്താന്‍ പലരും പാടുപെടുകയായിരുന്നു.
ഭര്‍ത്താവും  മക്കളായ ദാവൂദ്, മുഹമ്മദ്, മജീദ് എന്നിവരും ചൊവ്വാഴ്ച പുലര്‍ച്ചെ രക്തസാക്ഷികളായെന്നാണ് റഹ്്മ എ.എഫ്.പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്.
ഭര്‍ത്താവിന് 47 വയസ്സായിരുന്നു. മകന്‍ മജീദിന് ഒമ്പതും ദാവൂദിന് 18 വയസ്സായിരുന്നു പ്രായം. മുഹമ്മദിന് 15 വയസ്സും.
അറുപതോളം പേര്‍ അഭയം പ്രാപിച്ച അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും നിലകളാണ് ഇസ്രായില്‍ വ്യോമാക്രണത്തില്‍ തകര്‍ത്തതെന്ന് റഹ്്മ പറഞ്ഞു.  അവരുടെ കുടുംബത്തിലെ 11 അംഗങ്ങളും മറ്റ് കുടുംബങ്ങളില്‍ നിന്നുള്ള 26 പേരുമാണ് മരിച്ചത്.
എന്റെ കുടുംബത്തില്‍, ഞാനുംമകള്‍ റഗദും (17) മാത്രമാണ്  ജീവിച്ചിരിക്കുന്നത്.
'അവര്‍ ഗാസയെ അവശിഷ്ടങ്ങളാക്കി, അതിനെ ശ്മശാനമാക്കി മാറ്റാനാണ് ആഗ്രഹിക്കുന്നത്.
അവര്‍ ഞങ്ങളോട് തെക്കോട്ട് പോകാന്‍ പറഞ്ഞു, എന്നിട്ട് ഇവിടെ കൊന്നു. ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ 'നുണയന്‍' എന്ന് വിളിച്ചുകൊണ്ട് റഹ്്മ സഖല്ല പറഞ്ഞു.
ഞങ്ങള്‍ സ്വന്തം വീടുകളില്‍ മരിക്കാന്‍ മടങ്ങുകയാണ്. അത് കൂടുതല്‍ മാന്യമായിരിക്കുമെന്നാണ് ഗാസ സിറ്റിയിലേക്ക് മടങ്ങിയ അബ്ദുല്ല അയ്യാദ് പറഞ്ഞത്. ഭാര്യയും അവരുടെ അഞ്ച് പെണ്‍മക്കളുമാണ്  ഗാസ സിറ്റിയിലേക്ക് മടങ്ങിയത്.

 

Latest News