Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുഖ്താര്‍ അന്‍സാരിക്ക് കൊലക്കേസില്‍ 10 വർഷം കഠിന തടവ്; 15 കേസുകളിൽ വിചാരണ നടക്കുന്നു

ലഖ്നൗ-  ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി മുന്‍ എംപിയും എംഎല്‍എയു മായിരുന്ന മുഖ്താര്‍ അന്‍സാരിയെ കൊലക്കേസില്‍ പ്രാദേശിക കോടതി 10 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. 2009ല്‍ പോലീസ് ഉദ്യോഗസ്ഥന്‍ കപില്‍ദേവ് സിങ്ങിനെ കൊലപ്പെടുത്തിയ കേസിലാണ്  ശിക്ഷ. സെപ്തംബര്‍ 25ന് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും മറ്റ് പല കേസുകളിലും പ്രതിയായതിനാല്‍ ജയിലില്‍ കഴിയുകയായിരുന്നു മുഖ്താര്‍ അന്‍സാരി.

ജൂണില്‍ വരാണസി കോടതി മറ്റൊരു കൊലപാതക കേസില്‍ മുക്താര്‍ അന്‍സാരിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.  കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒക്ടോബര്‍ 15 ന് ഭൂമിയും കെട്ടിടവും 73.43 ലക്ഷം രൂപയിലധികം വിലമതിക്കുന്ന ബാങ്ക് നിക്ഷേപങ്ങളും കണ്ടുകെട്ടി.  അഞ്ച് തവണ എംഎല്‍എയായ മുഖ്താര്‍ അന്‍സാരി, 1991ല്‍ ഒരു കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്.

രാജ്യത്തുടനീളം മുഖ്താര്‍ അന്‍സാരിക്കെതിരായ 15  കേസുകളില്‍ വിചാരണ നടക്കുന്നുണ്ട്. 61 ക്രിമിനല്‍ കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്.

Latest News