Sorry, you need to enable JavaScript to visit this website.

ഫലസ്തീനില്‍ കൊല്ലപ്പെടുന്നത് പ്രതിദിനം നാനൂറിലേറെ കുട്ടികള്‍

ഗസ സിറ്റി- ഇസ്രയേല്‍ ആക്രമണത്തില്‍ ഗസയില്‍ ഇതുവരെ കൊല്ലപ്പെട്ടത് 2360 കുട്ടികള്‍. യൂണിസെഫാണ് ഈ കണക്ക് പുറത്തുവിട്ടത്. 

മിസൈല്‍, ബോംബ് ആക്രമണങ്ങളില്‍ 5364 കുട്ടികള്‍ക്കാണ് പരുക്കേറ്റത്. സംഘര്‍ഷം ആരംഭിച്ച് 18 ദിവസത്തിനിടെയാണ് ഇത്രയും കുട്ടികള്‍ ഗസയില്‍ കൊല്ലപ്പെട്ടത്. കുട്ടികള്‍ക്ക് നേരെയുളള ക്രൂരതയില്‍ യുണിസെഫ് ആശങ്ക രേഖപ്പെടുത്തി.

പ്രതിദിനം ഗസയില്‍ നാനൂറിലേറെ കുട്ടികളാണ് കൊല്ലപ്പെടുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഗസയിലെ കുട്ടികള്‍ക്ക് പുറമേ മുപ്പതോളം ഇസ്രയേലി കുട്ടികളും കൊല്ലപ്പെട്ടിട്ടുണ്ട്. 

ഗസ മുനമ്പിലെ കുട്ടികള്‍ ഭക്ഷണവും വെള്ളവും മരുന്നും ലഭിക്കാതെ വലയുകയാണ്. കൊല്ലപ്പെടുന്നതും പരിക്കേല്‍ക്കുന്നതുമായ കുട്ടികള്‍ക്കു പുറമേ കുട്ടികളെ കടത്തികൊണ്ടുപോകല്‍, സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും നേരെയുളള ആക്രമണം, മാനുഷിക സഹായം ലഭിക്കാതിരിക്കല്‍ എന്നിവ കുട്ടികളുടെ അവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് യുണിസെഫ് മിഡില്‍ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും റീജിയണല്‍ ഡയറക്ടര്‍ അദല്‍ ഖാദര്‍ പറഞ്ഞു.

എല്ലാ രാജ്യങ്ങളും അടിയന്തര വെടിനിര്‍ത്തലിന് സമ്മതിക്കാന്‍ അഭ്യര്‍ഥിക്കുകയാണെന്നും മാനുഷിക സഹായം എത്തിക്കാന്‍ അനുവദിക്കണമെന്നും യൂണിസെഫ് ആവശ്യപ്പെട്ടു. എല്ലാ ബന്ദികളെയും മോചിപ്പിക്കുകയും  യുദ്ധ നിയമങ്ങള്‍ പാലിക്കുകയും സിവിലിയന്മാര്‍ സംരക്ഷിക്കപ്പെടണമെന്നും ആവശ്യപ്പെട്ട യൂണിസെഫ് കുട്ടികള്‍ എല്ലാ സാഹചര്യങ്ങളിലും ഒഴിവാക്കപ്പെടണമെന്നും ഉണര്‍ത്തി.

Latest News