ദമാസ്‌കസ്- തെക്കൻ സിറിയയിലെ അലപ്പോ വിമാനതാവളത്തിൽ ഇസ്രായിൽ നടത്തിയ ബോംബാക്രമണത്തിൽ എട്ട് സൈനികർ കൊല്ലപ്പെട്ടു. രണ്ടാഴ്ചയ്ക്കിടെ നാലാം തവണയാണ് അലപ്പോ വിമാനത്താവളത്തിൽ ഇസ്രായിൽ സൈന്യം ബോംബാക്രമണം നടത്തുന്നത്. ഇസ്രായിലിന് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിന് മറുപടിയായാണ് ആക്രമണമെന്ന് ഇസ്രായിൽ പറഞ്ഞു. തുടർച്ചയായ ആക്രമണങ്ങളാണ് ഇസ്രായിൽ നടത്തിയത്.
'പുലർച്ചെ 1:45-നാണ് അധിനിവേശ ഗോലാൻ കുന്നുകളിൽനിന്ന് ഇസ്രായേൽ വീണ്ടും വ്യോമാക്രമണം നടത്തിയത്. ഇതിൽ എട്ട് സൈനികർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതോടെ സിറിയയിൽ ഇസ്രായിൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 11 ആയി. സിറിയയുടെ ആയുധ ഡിപ്പോകളും സിറിയൻ വ്യോമ പ്രതിരോധ റഡാറും ഇസ്രായിൽ നശിപ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരം, സിറിയൻ സംഘർഷത്തിൽ സർക്കാർ സേനയ്‌ക്കൊപ്പം പോരാടുന്ന ഹിസ്ബുള്ള സൈനികർ സിറിയയുടെ തെക്കൻ പ്രവിശ്യയായ ദാറയിൽ നിന്ന് സിറിയക്ക് നേരെ വ്യോമാക്രമണം നടത്തിയിരുന്നു.
സിറിയൻ സൈന്യത്തിന് നേരെ ആക്രമണം നടത്തരുതെന്ന് മുന്നറിയിപ്പ് നൽകുന്ന ലഘുലേഖകൾ ഇസ്രായേൽ വിമാനങ്ങൾ ദാരാ പ്രവിശ്യയിൽ വിമാനത്തിൽനിന്ന് താഴേക്കിട്ടു. ഇസ്രായിൽ രാഷ്ട്രത്തിന് നേരെയുള്ള ഓരോ ആക്രമണത്തെയും ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടുമെന്നും സൈന്യം മുന്നറിയിപ്പ് നൽകി. ആക്രമണത്തെ തുടർന്ന് അലപ്പോ എയർപോർട്ട് റൺവേ അടച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ സിറിയയിലെ ദമാസ്‌കസിലെയും അലപ്പോയിലെയും രണ്ട് പ്രധാന വിമാനത്താവളങ്ങൾ ഇസ്രായിൽ ആക്രമണത്തിൽ സർവീസ് നിർത്തിവെച്ചിരുന്നു.