ബാഗില്‍ ബോംബുണ്ടെന്ന് യാത്രക്കാരന്‍; വിമാനം എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി

മുംബൈ-പൂനെയില്‍നിന്ന് 185 യാത്രക്കാരുമായി ദല്‍ഹിയിലേക്കു പുറപ്പെട്ട  ആകാശ വിമാനം മുംബൈ വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി.
തന്റെ ബാഗില്‍ ബോംബുണ്ടെന്ന് ഒരു യാത്രക്കാരന്‍ അവകാശപ്പെട്ടതിനെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കേണ്ടിവന്നത്.
പൂനെ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം 40 മിനിറ്റിനുശേഷമാണ് മുംബൈ വിമാനത്താവളത്തില്‍  ലാന്‍ഡ് ചെയ്തതെന്ന് എയര്‍ലൈന്‍സ് പ്രസ്താവനയില്‍ പറഞ്ഞു.

ബോംബ് അവകാശവാദം വ്യാജമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് രാവിലെ ആറു മണിയോടെ വിമാനം യഥാര്‍ത്ഥ ലക്ഷ്യസ്ഥാനത്തേക്ക് പുറപ്പെട്ടു.
പുലര്‍ച്ചെ 2.30 ഓടെയാണ് ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ മുംബൈ പോലീസ് കണ്‍ട്രോളില്‍ വിവരമറിയിച്ചു, തുടര്‍ന്ന് ആ വിമാനത്തിലെ യാത്രക്കാരന്റെ ലഗേജ് ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്‌പോസിബിള്‍ സ്‌ക്വാഡ് (ബിഡിഡിഎസ്) ടീമിന്റെയും പോലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ പരിശോധിച്ചു. അന്വേഷണത്തില്‍ സംശയാസ്പദമായ ഒന്നും പോലീസിന് കണ്ടെത്താനായില്ല.

ബാഗില്‍ ബോംബുണ്ടെന്ന് പറഞ്ഞ യാത്രക്കാരനെ നെഞ്ചുവേദനയെ തുടര്‍ന്ന് വിമാനം മുംബൈ വിമാനത്താവളത്തില്‍ ഇറക്കിയ ശേഷം ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

നെഞ്ചുവേദനയെ തുടര്‍ന്നാണ് മരുന്ന് കഴിച്ചിരുന്നുവെന്ന് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരനെ അനുഗമിച്ച ബന്ധു പോലീസിനോട് പറഞ്ഞതായി പോലീസ് പറഞ്ഞു. ആകാശ എയര്‍ലൈന്‍സ് സംഭവം സ്ഥിരീകരിച്ചു.

 

Latest News