Sorry, you need to enable JavaScript to visit this website.

ജീവിച്ചിരുന്നാല്‍ കുടുംബത്തില്‍ അകാല മരണം; അന്ധവിശ്വാസം പെണ്‍കുട്ടിയുടെ ജീവനെടുത്തു

രാജ്‌കോട്ട്-പെണ്‍കുട്ടി ജീവിച്ചിരുന്നാല്‍ വീട്ടുകാരുടെ അകാല മരണം സംഭവിക്കുമെന്ന് ഭയന്ന് 15 വയസ്സുകാരിയെ സഹോദരനും മൂത്ത സഹോദരിയും ചേര്‍ന്ന് കൊലപ്പെടുത്തി.
 ജാംനഗര്‍ ജില്ലയിലെ ധ്രോല്‍ താലൂക്കിലെ ഹജാംചോര ഗ്രാമത്തിലാണ് ഒക്ടോബര്‍ 16 നായിരുന്നു സംഭവം. മരിച്ച പെണ്‍കുട്ടി ശാരദ തദ്വിയുടെ സഹോദരങ്ങളുടെ പെരുമാറ്റത്തില്‍ സംശയം തോന്നി ഇവര്‍ താമസിച്ചിരുന്ന ഫാം ഉടമ ബിപിന്‍ ബരയ്യ നാട്ടുകാരോട് പറഞ്ഞതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്.
പെണ്‍കുട്ടിയുടെ സഹോദരന്‍ രാകേഷും മൂത്ത സഹോദരി സവിതയും അറസ്റ്റിലായിട്ടുണ്ട്. ഉടമ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് മൃതദേഹം കണ്ടെടുത്തു.
പ്രതികള്‍ അന്ധവിശ്വാസികളാണെന്നും നവരാത്രിയുടെ ആദ്യ ദിവസം മുതല്‍ ഉപവാസം അനുഷ്ഠിച്ചുവരികയായിരുന്നുവെന്നും പറയുന്നു. ശാരദയും സവിതയും മുറിയിലെ ചാമുണ്ഡ ദേവനെ വിളിച്ച് പ്രാര്‍ഥിച്ചുകൊണ്ടിരിക്കയായിരുന്നുവെന്ന് ധ്രോല്‍ പോലീസ് സ്‌റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രകാശ് പനാര പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


ചടങ്ങിനിടെ, ശാരദയുടെ പാപങ്ങള്‍ ഇപ്പോള്‍ അതിരുകടന്നിരിക്കുകയാണെന്നും അവള്‍ ജീവിച്ചിരുന്നാല്‍ അവരുടെ കുടുംബത്തില്‍ അകാല മരണം ഉണ്ടാകുമെന്നും സവിത പറഞ്ഞു തുടങ്ങി. ഇതിനു പിന്നാലെ രാകേഷും സവിതയും ശാരദയുടെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി മര്‍ദിക്കാന്‍ തുടങ്ങി.  ഇതിനുശേഷം സവിത കത്തികൊണ്ട് ആവര്‍ത്തിച്ച് കുത്തുകയായിരുന്നു. തുടര്‍ന്ന് സവിതയും രാകേഷും ചേര്‍ന്ന് ശാരദയെ മുറിയില്‍ നിന്ന് മുറ്റത്തേക്ക് കൊണ്ടുപോയി ഇരുമ്പ് കട്ടിലിലും പിന്നീട് ചുമരിലും തല ആവര്‍ത്തിച്ച് ഇടിച്ചാണ് കൊലപ്പെടുത്തിയത്.
ദാഹോദിലെ മാണ്ഡവ് ഗ്രാമത്തില്‍ നിന്നുള്ള കുടുംബമാണ് ഇവരുടേതെന്നും പിതാവും നിരവധി ആചാരങ്ങള്‍ അനുഷ്ഠിച്ചിരുന്നുവെന്നും പോലീസ് മനസ്സിലാക്കി.

 

Latest News