Sorry, you need to enable JavaScript to visit this website.

ഇന്ത്യന്‍ ആശങ്കകള്‍ കാനഡ അവഗണിച്ചെന്ന ആരോപണം ശരിയെന്ന് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

ന്യൂദല്‍ഹി- ഹര്‍ദീപ് സിംഗ് നിജ്ജാറിനെപ്പോലുള്ള ഭീകരരെക്കുറിച്ചുള്ള ആശങ്കകളെ കാനഡ മനഃപൂര്‍വം അവഗണിച്ചെന്ന ഇന്ത്യയുടെ ആരോപണം ന്യായമാണെന്ന് നാറ്റ്‌സ്ട്രാറ്റിന്റെ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവും കണ്‍വീനറുമായ പങ്കജ് സരണ്‍. ലൈവ് വെബിനാറില്‍ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ഡിപ്ലോമാറ്റിക് എഡിറ്റര്‍ ശുഭജിത് റോയിയുമായി സംസാരിക്കവെയാണ് പങ്കജ് സരണ്‍ ഇന്ത്യ- കാനഡ നയതന്ത്ര തര്‍ക്കം പരാമര്‍ശിച്ചത്.

ഒരു വര്‍ഷത്തിലേറെയായി ഹര്‍ദീപ് സിംഗ് നിജ്ജാറിനെക്കുറിച്ച് കാനഡയുമായി സ്വകാര്യ സംഭാഷണങ്ങള്‍ നടത്തിയിരുന്നുവെന്നും ഇന്ത്യ തെരയുന്ന കുറ്റവാളിയായതിനാല്‍ തിരികെ എ്ത്തിക്കാന്‍ കാനഡയോട് ആവശ്യപ്പെട്ടിരുന്നതായും സ രണ്‍ പറഞ്ഞു. 

ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ ഖലിസ്ഥാന്‍ ഭീകരരുടെ പട്ടിക ഇന്റര്‍പോളിലൂടെയും റെഡ് കോര്‍ണര്‍ നോട്ടീസുകളിലൂടെയും നല്‍കി ഇവരെല്ലാം കാനഡയിലെ സുരക്ഷിത സങ്കേതത്തില്‍ താമസിക്കുന്നവരാണെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. ഈ കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കുകയോ നിയമപരമായ മാര്‍ഗത്തിലൂടെ അവരെ കൈമാറുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് വ്യക്തമായ രേഖകളും തെളിവുകളും നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും കാനഡയെ അറിയിച്ചിരുന്നു.

Latest News