Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗ്യാന്‍വാപി മസ്ജിദ് സര്‍വേയില്‍ വുദൂഖാനയും ഉള്‍പ്പെടുത്തണം; ഹിന്ദു പക്ഷത്തിന്റെ അടവെന്ന് പള്ളി കമ്മിറ്റി

വാരണാസി-വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പുരുവസ്തു വകുപ്പ് (എഎസ്‌ഐ) സര്‍വേയില്‍ പള്ളിയുടെ 'വുദൂഖാന' ഉള്‍പ്പെടുത്തണമെന്ന ഹരജിയില്‍ വാരാണസി കോടതി ഉത്തരവ് ഒക്ടോബര്‍ 21 ലേക്ക് മാറ്റി.
പള്ളിയിലെത്തുന്നവര്‍ അംഗശുദ്ധി വരുത്തുന്ന വുദുഖാനയില്‍ ഹിന്ദു പക്ഷം ശിവലിംഗം എന്ന് അവകാശപ്പെടുന്ന ഒരു ഘടന നിലവിലുണ്ട്, സമുച്ചയത്തിലെ ഈ സ്ഥലം സംരക്ഷിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് കാരണം ആര്‍ക്കിയോളജിക്കല്‍ വകുപ്പിന്റെ സര്‍വേയുടെ ഭാഗമല്ല. ഇതു കൂടി സര്‍വേയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട്
വാരാണസിയിലെ ജ്ഞാനവാപിശൃംഗാര്‍ ഗൗരി കേസിലെ ഹരജിക്കാരിലൊരാളായ രാഖി സിംഗാണ് ജില്ലാ കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ഹരജിയില്‍ ഇന്ന് വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് ജില്ലാ ജഡ്ജി എ.കെ. വിശ്വേഷ്  ഉത്തരവ് ഒക്ടോബര്‍ 21 വരെ മാറ്റിവെച്ചതായി ജില്ലാ സര്‍ക്കാര്‍ അഭിഭാഷകന്‍  രാജേഷ് മിശ്ര പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

വുദൂഖാനയുടെ സര്‍വേ ഇല്ലാതെ ഗ്യാന്‍വാപി സമുച്ചയത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്താനാകില്ലെന്ന് വിചാരണയില്‍ വാദിച്ചതായി  ഹിന്ദു പക്ഷത്തെ അഭിഭാഷകന്‍ മദന്‍ മോഹന്‍ യാദവ് പറഞ്ഞു.
സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വുദൂഖാന പ്രദേശം സീല്‍ ചെയ്തതെന്നും വിഷയത്തില്‍ തീര്‍പ്പ് വൈകിക്കാനാണ് ഹിന്ദുപക്ഷം ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നതെന്നും മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി എതിര്‍പ്പ് ഉന്നയിച്ചുകൊണ്ട് കോടതിയെ അറിയിച്ചു. ഹിന്ദു പക്ഷത്തിന്റെ ഈ ആവശ്യം അംഗീകരിക്കരുതെന്ന് പള്ളി കമ്മിറ്റി പറഞ്ഞു.
മുമ്പുണ്ടായിരുന്ന ക്ഷേത്രത്തിനു മുകളിലാണോ പതിനേഴാം നൂറ്റാണ്ടിലെ പള്ളി നിര്‍മ്മിച്ചതെന്ന് കണ്ടെത്താനാണ് കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപമുള്ള ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ എഎസ്‌ഐ ശാസ്ത്രീയ സര്‍വേ ആരംഭിച്ചത്.

 

Latest News