Sorry, you need to enable JavaScript to visit this website.

വിമാനയാത്രക്കിടെ പൈലറ്റ് മോശമായി  പെരുമാറിയെന്ന് പരാതി 

ബംഗളുരു- വിമാനത്തിന്റെ പറക്കലിനിടയില്‍ ഓഫ് ഡ്യൂട്ടിയിലുള്ള പൈലറ്റ് മോശമായി പെരുമാറിയെന്ന് ആരോപിച്ച് 20 കാരി. പൂനെയില്‍ നിന്നും ബംഗളുരുവിലേക്ക് പറന്ന യാത്രക്കാരിയാണ് ആകാശ എയര്‍ ഫ്ളൈറ്റ് പൈലറ്റിനെതിരേ രംഗത്ത് വന്നിരിക്കുന്നത്. താന്‍ പരാതി പറഞ്ഞിട്ടും എയര്‍ലൈന്‍ എന്തെങ്കിലും നടപടിയെടുക്കാന്‍ കൂട്ടാക്കിയില്ല എന്നും യുവതി പറയുന്നു.
സ്വന്തം സീറ്റുവിട്ട് തന്റെ അടുത്തിരിക്കാന്‍ പൈലറ്റ് സമ്മര്‍ദ്ദം ചെലുത്തിയെന്നും മദ്യപിച്ചു കൊണ്ടിരിക്കെ അയാള്‍ക്കൊപ്പം മദ്യപിക്കാന്‍ ക്ഷണിച്ചെന്നും പറഞ്ഞു. അതേസമയം പരാതിയില്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും യുവതിയെ ഇതുവരെ നേരില്‍ കാണാനായില്ലെന്നാണ് എയര്‍ലൈന്‍ പറയുന്നത്. ഒക്ടോബര്‍ 1 നായിരുന്നു മോശം പെരുമാറ്റം നടന്നതെന്നാണ് യുവതി പറയുന്നത്.
സംഭവം വിവരിച്ച് യുവതി സോഷ്യ ല്‍മീഡിയ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ യുവതിയെ സഹായിക്കാനോ കേള്‍ക്കാനോ ആരും വരാതിരുന്നതില്‍ എയര്‍ലൈന്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ബംഗളുരുവിലേക്കുള്ള യാത്രയ്ക്കിയില്‍ 30 കഴിഞ്ഞ ഒരാള്‍ തന്നോട് സംസാരിക്കാന്‍ വന്നെന്നും അയാള്‍ തന്റെ ലഗേജ് മുകളില്‍ വെയ്ക്കാന്‍ സഹായിക്കുകയും ചെയ്തു. താന്‍ ആകാശയുടെ ഓഫ് ഡ്യൂട്ടി പൈലറ്റാണ് എന്ന് ഇയാള്‍ പരിചയപ്പെടുത്തി. അയാളുടെ കൈവശം എയര്‍ലൈന്റെ ഐഡി കാര്‍ഡും ഉണ്ടായിരുന്നു. ഇയാള്‍ പിന്നീട് തനിക്കൊപ്പം വിമാനത്തിന്റെ പിന്‍സീറ്റില്‍ ഇരിക്കാന്‍ വരാമോയെന്ന് ആളെ വിട്ട് ചോദിച്ചതായാണ് യുവതിയുടെ ആരോപണം.

Latest News