Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഫലസ്തീന്‍ ജനതക്ക് പിന്തുണയുമായി ഇന്‍ഡ്യ സഖ്യം, അംബാസഡറെ സന്ദര്‍ശിച്ചു

ന്യൂദല്‍ഹി-ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ ഇന്‍ഡ്യാ സഖ്യം. സഖ്യത്തില്‍ നിന്നുളള 16 നേതാക്കളുള്‍പ്പെട്ട പ്രതിനിധി സംഘം ദല്‍ഹിയിലെത്തി ഫലസ്തീന്‍ അംബാസഡറെ സന്ദര്‍ശിച്ചാണ് ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.
ഫലസ്തീന്‍ ജനതയുടെ അവകാശങ്ങളും അന്തസ്സും ഉറപ്പാക്കുന്നതില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ പങ്ക് ഊന്നിപ്പറയുന്ന പ്രമേയവും പാസാക്കി. അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കാനും ഫലസ്തീന്‍ ജനതയുടെ അവകാശങ്ങളും അന്തസ്സും മാനിക്കാനും അന്താരാഷ്ട്ര സമൂഹം ഇസ്രായിലിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് പ്രമേയത്തില്‍ പറയുന്നു.

ഗാസയില്‍ ഫലസ്തീനികള്‍ക്കെതിരെ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. ഇത് വംശഹത്യക്കുളള ശ്രമമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. നിരപരാധികളായ ജനങ്ങളുടെ ജീവന്‍ നഷ്ടപ്പെടുന്നതും വീടുകള്‍ തകര്‍ക്കപ്പെടുന്നതും തടയണമെന്നും പരസ്പരമുളള ശത്രുത എത്രയുംവേഗം അവസാനിപ്പിക്കണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു- പ്രമേയത്തില്‍ പറഞ്ഞു.
ഐക്യരാഷ്ട്ര സംഘടന 1967ല്‍ പറഞ്ഞതുപ്രകാരം ഇസ്രായില്‍ കയ്യടക്കിവെച്ചിരിക്കുന്ന ഫലസ്തീന്റെ പ്രദേശങ്ങള്‍ അവര്‍ക്ക് വിട്ടുനല്‍കുകയാണ് വേണ്ടതെന്നും പ്രമേയത്തില്‍ ഊന്നിപ്പറയുന്നു. അങ്ങനെയല്ലാതെ ഇസ്രായില്‍ ഫലസ്തീന്‍ പ്രശ്‌നത്തിന് ഒരിക്കലും അവസാനമുണ്ടാകില്ലെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യ മുഴുവന്‍ ഇസ്രായേലിനൊപ്പമാണെന്ന സന്ദേശം നല്‍കുന്നതായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ട്വീറ്റെന്നും യഥാര്‍ത്ഥത്തില്‍ ഇന്ത്യ ഫലസ്തീനൊപ്പമാണെന്നും ബഹുജന്‍ സമാജ് പാര്‍ട്ടി എം.പി ഡാനിഷ് അലി പറഞ്ഞു.

 

Latest News