Sorry, you need to enable JavaScript to visit this website.

സിസേറിയന് പിന്നാലെയുള്ള ആശുപത്രി മാറ്റത്തിനിടെ യുവതി മരിച്ചു; പരാതിയുമായി കുടുംബം

തിരുവനന്തപുരം - സിസേറിയന് പിന്നാലെ യുവതി ആശുപത്രിയിൽ മരിച്ചു. പ്രസവത്തിനായി അടിമലത്തുറയിലെ മരിയ നിലയം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ചൊവ്വര സ്വദേശി ശില്പ(24)യാണ് സിസേറിയന് പിന്നാലെ മരിച്ചത്. മരണം ചികിത്സാ പിഴവ് മൂലമാണെന്ന് കുടുംബം ആരോപിച്ചു. ആശുപത്രിയിൽ ഐ.സി.യുവും ആംബുലൻസ് സൗകര്യവും ഉണ്ടായിരുന്നില്ലെന്ന് യുവതിയുടെ ബന്ധുക്കൾ പറഞ്ഞു. ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടി വിഴിഞ്ഞം പോലീസിൽ പരാതി നല്കിയതായും ബന്ധുക്കൾ അറിയിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

ആശുപത്രിയിൽ ഐ.സി.യു, വെന്റിലേറ്റർ സൗകര്യങ്ങൾ ഉണ്ടെങ്കിലും വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസ് ഇല്ലായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അതിനാൽ, മറ്റൊരു ആംബുലൻസ് എത്തിച്ചാണ് യുവതിയെ നിംസ് ആശുപത്രിയിലേക്ക് അയച്ചതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ശസ്ത്രക്രിയക്ക് ശേഷം യുവതിക്ക് ശ്വാസംമുട്ടൽ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചതെന്നും അവർ പറഞ്ഞു. എന്നാൽ, നിംസ് ആശുപത്രിയിൽ എത്തിയപ്പോൾ യുവതി മരിച്ചിരുന്നുവെന്ന് പി.ആർ.ഒ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്തുവെന്നും പോസ്റ്റ്‌മോർട്ടം റിപോർട്ടിനുശേഷം തുടർ നടപടികളിലേക്ക് നീങ്ങുമെന്നും പോലീസ് പറഞ്ഞു.

 

Latest News