Sorry, you need to enable JavaScript to visit this website.

പാക് താരത്തിന് നേരെ ജയ്ശ്രീറാം വിളിച്ചത് തെറ്റ്, വിദ്വേഷം പടര്‍ത്തരുതെന്ന് ഉദയനിധി

ചെന്നൈ- ലോകകപ്പ് മത്സരത്തില്‍ പാക്കിസ്ഥാന്‍ താരം മുഹമ്മദ് റിസ്‌വാന്‍ പുറത്തായതിന് പിന്നാലെ കാണികള്‍ ജയ് ശ്രീറാം വിളിച്ചതിനെതിരെ തമിഴ്‌നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിന്‍. കായിക മത്സരങ്ങള്‍ വിദ്വേഷം പടര്‍ത്താനുള്ള ഉപകരണമായി ഉപയോഗിക്കുന്നത് അപലപനീയമാണെന്ന് ഉദയനിധി എക്‌സില്‍ കുറിച്ചു.

ശനിയാഴ്ച നടന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തില്‍ പുറത്തായ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് റിസ്വാന് നേരെയാണ് ജയ് ശ്രീറാം വിളികള്‍ ഉയര്‍ന്നത്. പാക്കിസ്ഥാന് വേണ്ടി 49 റണ്‍സുകള്‍ നേടി പവലിയനിലേക്ക് മടങ്ങുന്നതിനിടയാണ് കാണികള്‍ ജയ് ശ്രീറാം മുഴക്കിയത്. ആതിഥ്യമര്യാദയ്ക്കും സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിനും പ്രശസ്തമായ രാജ്യമാണ് ഇന്ത്യയെന്നും അഹമ്മദാബാദില്‍ പാക്കിസ്ഥാന്‍ കളിക്കാരനോട് ഉണ്ടായ സമീപനം അസ്വീകാര്യമാണെന്നും തമിഴ്‌നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. സാഹോദര്യത്തിനും ഐക്യത്തിനും വേദിയാകേണ്ട കായിക മത്സരങ്ങള്‍ വിദ്വേഷം പടര്‍ത്താനുള്ള ഉപകരണമായി ഉപയോഗിക്കപ്പെടുന്നത് അപലപനീയമാണെന്നും ഉദയനിധി കൂട്ടിച്ചേര്‍ത്തു.

 

Latest News