Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പോസ്റ്റ് വിവാദമായി; ഹമാസിനെ ഭീകരർ എന്ന് വിളിച്ചതിൽ വിശദീകരണവുമായി ശൈലജ ടീച്ചർ

കണ്ണൂർ- ഗാസയിൽ ഇസ്രായിൽ നടത്തുന്ന കൊടുംക്രൂരതക്കിടെ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വിശദീകരണവുമായി മുൻ മന്ത്രിയും എം.എൽ.എയുമായ കെ.കെ ശൈലജ ടീച്ചർ രംഗത്ത്. ഹമാസിനെയും ഇസ്രായിലിനെയും ഒരേ പോലെ കണക്കാക്കിയുള്ള ശൈലജ ടീച്ചറുടെ പോസ്റ്റ് വിവാദമായിരുന്നു. എന്നാൽ 1948 മുതൽ പലസ്തീൻ
ജനത അഭിമുഖീകരിക്കുന്ന കൊടുംക്രൂരതകൾക്ക് കാരണക്കാർ ഇസ്രയേലും അവരെ സഹായിക്കുന്ന സാമ്രാജ്യത്വശക്തിക
ളുമാണെന്നാണ് പോസ്റ്റിൽ എഴുതിയതെന്നും ഇടതുപക്ഷം എപ്പോഴും പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും അവരുടെ ഭൂമിയിൽ കയ്യേറ്റം നടത്തുന്ന ഇസ്രയേലിന്റെ നടപടിയെ  വിമർശിക്കുകയും ചെയ്തിട്ടുണ്ടെന്നും ശൈലജ ടീച്ചർ പറഞ്ഞു. എന്നാൽ യുദ്ധതടവുകാരോടും സാധാരണ ജനങ്ങളോടും ഹമാസ് കാണിച്ച ക്രൂരതയെ ന്യായീകരിക്കാൻ കഴിയില്ല എന്നും പോസ്റ്റിൽ എഴുതിയിരുന്നു. ഫലസ്തീൻ ജനതയോട് വർഷങ്ങളായി ഇസ്രയേൽ
ചെയ്യുന്നതും ഇതേ ക്രൂരതയാണെന്ന് പോസ്റ്റിൽ എഴുതിയിരുന്നു. യുദ്ധങ്ങൾ നിരപരാധികളായ മനുഷ്യരെയാണ് വേട്ടയാടുന്നത്.ഇസ്രയേൽ ഇപ്പോൾ പ്രഖ്യാപിച്ച കരയുദ്ധം അവസാനിപ്പിക്കാൻ ഐക്യരാഷ്ട്രസഭ ഇടപെടുന്നില്ലെങ്കിൽ ഇതിനെക്കാൾ വലിയ ഭീകരതകൾക്കാണ് നാം സാക്ഷ്യം വഹിക്കേണ്ടി വരിക.ഏത് യുദ്ധത്തിലും വർഗീയ ലഹളകളിലും
നരകയാതനകൾക്ക് വിധേയരാകുന്നത് സ്ത്രീകളും അനാഥരാകുന്ന കുട്ടികളുമായിരിക്കുമെന്നും ശൈലജ ടീച്ചർ പറഞ്ഞു. 

Latest News