Sorry, you need to enable JavaScript to visit this website.

എ ഐ ക്യാമറ സംബന്ധിച്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കണക്കുകള്‍ കൃത്യമാണെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം - എ ഐ ക്യാമറ സംബന്ധിച്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കണക്കുകള്‍ കൃത്യമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. എ ഐ ക്യാമറകള്‍ സ്ഥാപിച്ചതിനു ശേഷം സംസ്ഥാനത്ത് അപകടങ്ങള്‍ കുറഞ്ഞുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റേയും ഗതാഗത മന്ത്രി ആന്റണി രാജുവിന്റേയും വാദം പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് മന്ത്രി രംഗത്തെത്തിയത്. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന രാഷ്ട്രീയ പ്രേരിതമാണെന്നും പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തിക്കാട്ടുകയാണ് പ്രതിപക്ഷ നേതാവെന്നും അദ്ദേഹം പറഞ്ഞു. 2023 ജൂണ്‍ അഞ്ചിന് എ എ ക്യാമറ പ്രവര്‍ത്തിച്ചു തുടങ്ങി. സെപ്തംബര്‍ അഞ്ചു വരെ 6267853 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ഈ മാസം നടന്നത് 44623 നിയമലംഘനങ്ങളാണ്. എംപിമാരും എംഎല്‍എമാരും 56 തവണ നിയമം ലംഘിച്ചു. 102.80 കോടി രൂപയുടെ ചെലാന്‍ അയച്ചു. 14.88 കോടി രൂപ പിരിഞ്ഞു കിട്ടി. കണക്കുകളില്‍ തെറ്റില്ല. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കണക്കുകള്‍ കൃത്യമാണ്. പൊലീസിന്റെ കണക്കുകളാണ് കോടതിയില്‍ സമര്‍പ്പിച്ചതെന്നും ആന്റണി പറഞ്ഞു.

 

 

 

 

 

Latest News