ജറൂസലം- ഉപരോധം ലംഘിച്ച് ഇസ്രായിലില്‍ പ്രവേശിച്ച ഹമാസിന്റെ ആക്രമണത്തില്‍ മരിച്ച ഇസ്രായിലികളുടെ എണ്ണം 600 ആയി ഉയര്‍ന്നതായി നിരവധി ഇസ്രായില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മരണസംഖ്യ ഉയര്‍ന്നതായി കാന്‍ പബ്ലിക് ബ്രോഡ്കാസ്റ്ററും ചാനല്‍ 12 ഉം ഹാരെറ്റ്‌സ്, ടൈംസ് ഓഫ് ഇസ്രായേല്‍ പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
ശനിയാഴ്ച പുലര്‍ച്ചെ ആരംഭിച്ച ആക്രമണത്തില്‍ ഇസ്രായില്‍ ഭാഗത്ത് മരിച്ചവരുടെ എണ്ണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. അതേസമയം, പോരാളികളും സാധാരണക്കാരുമടക്കം ഗാസയില്‍ 300ലധികം പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ അധികൃതര്‍ പറയുന്നു.
ഇസ്രായില്‍ പട്ടണങ്ങളില്‍ ഹമാസ് പോരാളികള്‍ നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്രായില്‍ ഗാസയെ ബോംബിട്ട് തകര്‍ത്തു.
അതിനിടെ സംഘര്‍ഷം ഗാസയ്ക്ക് പുറത്തേക്കും വ്യാപിക്കുകയാണ്. ഇസ്രായിലും ലെബനോനിലെ ഹിസ്ബുല്ലയും പീരങ്കികളും റോക്കറ്റുകളും ഉപയോഗിച്ച് ആക്രമണം നടത്തി. ഈജിപ്തിലെ അലക്‌സാണ്ട്രിയയില്‍ രണ്ട് ഇസ്രായേലി വിനോദസഞ്ചാരികളും അവരുടെ ഈജിപ്ഷ്യന്‍ ഗൈഡും വെടിയേറ്റു മരിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഇസ്രായില്‍ ബോംബാക്രണത്തില്‍ ഗാസയിലെ ഭവന ബ്ലോക്കുകള്‍, തുരങ്കങ്ങള്‍, ഒരു പള്ളി, ഹമാസ് ഉദ്യോഗസ്ഥരുടെ വീടുകള്‍ എന്നിവ തകര്‍ന്നു. 20 കുട്ടികള്‍ ഉള്‍പ്പെടെ 300ലധികം പേര്‍ കൊല്ലപ്പെട്ടു. ഈ ദുഷിച്ച ദിവസത്തിന് ശക്തമായ പ്രതികാരം ചെയ്യുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതിജ്ഞയെടുത്തിരുന്നു.