Sorry, you need to enable JavaScript to visit this website.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിവരങ്ങള്‍; സൗദിയില്‍ ബിനാമി കേസുകള്‍ കണ്ടെത്തി

റിയാദ് - തലസ്ഥാന നഗരിയില്‍ നെയിംബോര്‍ഡുകള്‍ സ്ഥാപിക്കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാമില്‍ പങ്കാളികളായ സര്‍ക്കാര്‍ വകുപ്പുകള്‍ സംയുക്തമായി നടത്തിയ പരിശോധനകളില്‍ ബിനാമിയാണെന്ന് സംശയിക്കപ്പെടുന്ന ഏതാനും സ്ഥാപനങ്ങള്‍ കണ്ടെത്തി. നെയിംബോര്‍ഡുകള്‍ സ്ഥാപിക്കാതെ വെയര്‍ഹൗസുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന, മരഉരുപ്പടികളും സോഫകളും ഫര്‍ണിച്ചറും നിര്‍മിക്കുന്ന സ്ഥാപനങ്ങളിലും വെല്‍ഡിംഗ് വര്‍ക്ക് ഷോപ്പുകളിലുമാണ് റെയ്ഡുകള്‍ നടത്തിയത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിനാമി ബിസിനസ് സംശയിക്കപ്പെടുന്ന സ്ഥാപനങ്ങള്‍ നിര്‍ണയിച്ച് പരിശോധനകള്‍ നടത്തിയത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


ലൈസന്‍സില്ലാത്ത ഏതാനും സ്ഥാപനങ്ങള്‍ പരിശോധനകള്‍ക്കിടെ കണ്ടെത്തി. നിരവധി നിയമ ലംഘകരും റെയ്ഡിനിടെ പിടിയിലായി. നിയമ വിരുദ്ധ സ്ഥാപനങ്ങള്‍ അധികൃതര്‍ അടപ്പിച്ചു. ബിനാമി വിരുദ്ധ നിയമം അനുസരിച്ച ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനു മുന്നോടിയായി ചോദ്യം ചെയ്യാന്‍ ബിനാമി ബിസിനസ് സംശയിക്കുന്ന സ്ഥാപനങ്ങളുടെ ഉടമകളെ ബന്ധപ്പെട്ട വകുപ്പുകള്‍ വിളിപ്പിച്ചു. ബിനാമി ബിസിനസ് സംശയിക്കുന്ന സ്ഥാപനങ്ങളില്‍ സുരക്ഷാ വകുപ്പുകളുമായി സഹകരിച്ച് റെയ്ഡുകള്‍ നടത്തുന്നതിന്റെയും നിയമ ലംഘകരെ പിടികൂടുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം പുറത്തുവിട്ടു.
മറ്റൊരു സംഭവത്തില്‍, പഴയ സ്‌പോഞ്ച് ശേഖരിച്ച് ഫര്‍ണിച്ചര്‍, കിടക്ക നിര്‍മാണത്തിന് ഉപയോഗിച്ച പതിനാലു നിയമ ലംഘകരെ പിടികൂടിയതായി റിയാദ് നഗരസഭ അറിയിച്ചു. അഞ്ചു വെയര്‍ഹൗസുകള്‍ കേന്ദ്രീകരിച്ച് ഫര്‍ണിച്ചര്‍, കിടക്ക നിര്‍മാണ മേഖലയിലും പ്ലംബിംഗ് മേഖലയിലും പ്രവര്‍ത്തിച്ചവരാണ് പിടിയിലായത്. മധ്യറിയാദ് ഡിസ്ട്രിക്ടുകളിലെ നിയമ ലംഘനങ്ങള്‍ അവസാനിപ്പിക്കാന്‍ സ്ഥാപിച്ച സംയുക്ത ഓപ്പറേഷന്‍ റൂമിന്റെ ശ്രമങ്ങളുടെ ഭാഗമായി നടത്തിയ റെയ്ഡുകളിലാണ് നിയമ ലംഘകര്‍ പിടിയിലായതെന്ന് റിയാദ് നഗരസഭ പറഞ്ഞു.

 

Latest News