Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഷിയാസ് കരീം ' നല്ല അരി വാങ്ങാന്‍ ഗള്‍ഫില്‍ പോയി ' കണക്കു കൂട്ടലുകള്‍ തെറ്റി, മടങ്ങുമ്പോള്‍ പിടിയിലായി

കോഴിക്കോട് - തനിക്കെതിരെയുള്ള ബലാല്‍സംഗ പരാതി വന്നപ്പോള്‍ നടനും മോഡലുമായ കരീം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ചത് ഇങ്ങനെയാണ്.''കുറേ ആളുകള്‍ എന്റെ പേരില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നുണ്ട്. ഞാന്‍ ജയിലിലല്ല. ഞാന്‍ ദുബായിലുണ്ട്. ഇവിടെ നല്ല അരി കിട്ടും എന്നറിഞ്ഞിട്ട് വാങ്ങാന്‍ വന്നതാണ്. നാട്ടില്‍ വന്നിട്ട് അരിയൊക്കെ ഞാന്‍ തരുന്നുണ്ട്'
പീഡന പരാതി ഉയര്‍ന്നതിന് പിന്നാലെ തന്റെ വിവാഹം നിശ്ചയിച്ച വിവരം ഷിയാസ് തന്നെ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും ഷിയാസ് പങ്കുവെച്ചിരുന്നു. അപ്പോള്‍ മാത്രമാണ് ഷിയാസിന്റെ ആരാധകര്‍ പോലും അദ്ദേഹത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞതായി അറിഞ്ഞത്. പീഡന പരാതി ഉയര്‍ന്ന ഉടന്‍ തന്നെ തനിക്ക് ഒന്നും സംഭവിക്കില്ലെന്ന മട്ടില്‍ ഷിയാസ് പ്രതികരിച്ചിരുന്നെങ്കിലും പോലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയതോടെ കാര്യങ്ങള്‍ പന്തിയല്ലെന്ന് ഷിയാസിന് ബോധ്യമുണ്ടായിരുന്നു. കേരളത്തിലേക്ക് എത്തിയാല്‍ അറസ്റ്റ് ചെയ്യപ്പെടുമെന്നും ഉറപ്പായിരുന്നു. അതിനാലാണ് വിമാനത്തില്‍ ചെന്നൈ വഴി എത്തിയതെന്ന് കരുതുന്നു. എന്നാല്‍ പോലീസിന്റെ ലുക്ക്ൗട്ട് നോട്ടീസ് എല്ലാ വിമാനത്താവളങ്ങളിലും നല്‍കിയിരുന്നതിനാല്‍ ചെന്നൈയില്‍ എത്തിയ ഉടന്‍ കസ്റ്റംസ് ഷിയാസ് കരീമിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചൈന്നെ വഴി രഹസ്യമായി കേരളത്തിലേക്ക് കടന്ന് മുന്‍കൂര്‍ ജാമ്യം നേടി റിമാന്റ് ചെയ്യപ്പെടുന്നത് ഒഴിവാക്കാനായിരുന്നു ഷിയാസിന്റെ ലക്ഷ്യമെന്നാണ് സൂചന. പക്ഷേ പ്ലാനുകളെല്ലാം പൊളിഞ്ഞു.
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും 11 ലക്ഷം രൂപ തട്ടിയെടുത്തെന്നും ആരോപിച്ചാണ് ഷിയാസിനെതിരെ യുവതി പരാതി നല്‍കിയത്. വിവാഹ വാദ്ഗാനം നല്‍കുകയും 2021 മുതല്‍ 2023 മാര്‍ച്ച് വരെ എറണാകുളത്തെ ലോഡ്ജിലും മൂന്നാറിലും വച്ച് പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് ജിമ്മില്‍ പരിശീലകയായ പടന്ന സ്വദേശിനിയുടെ പരാതി. ഷിയാസ് കരീമിന്റെ വിവാഹം ഉറപ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു പരാതിയുമായി യുവതി രംഗത്ത് വന്നത്. പല തവണകളായി 11 ലക്ഷം രൂപ കൈക്കലാക്കിയതായും ചെറുവത്തൂരില്‍ വച്ച് കയ്യേറ്റം ചെയ്തതായും പരാതിയിലുണ്ട്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.  എറണാകുളത്തെ ജിമ്മില്‍ വര്‍ഷങ്ങളായി ട്രെയിനറായി യുവതി ജോലി ചെയ്യുകയാണ്. ഇതിനിടെയാണ് ഷിയാസ് കരീമുമായി പരിചയത്തിലാകുന്നത്. കാസര്‍ഗോഡ് ഹൊസ്ദുര്‍ഗ് താലൂക്കിലെ തീരദേശ സ്വദേശിനിയാണ് പരാതിക്കാരി.

 

Latest News