Sorry, you need to enable JavaScript to visit this website.

പാരിസ് എയര്‍പോര്‍ട്ടില്‍ ഫ്രഞ്ച് ഗായകരുടെ തമ്മിലടി; വിമാനങ്ങള്‍ വൈകി

പാരിസ്- പ്രമുഖ ഫ്രഞ്ച് പോപ് ഗായകരായ ബൂബയും കാരിസും തമ്മില്‍ പാരീസ് വിമാനത്താവളത്തിനകത്തു വച്ച് ഏറ്റുമുട്ടി. യാത്രക്കാരെ ആശങ്കയിലാക്കി ഇരുവരുടേയും കൂടെയുണ്ടായിരുന്ന സംഘങ്ങള്‍ തമ്മില്‍ പൊരിഞ്ഞ അടിയാണ് പാരീസിലെ ഓര്‍ലി വിമാനത്താവളത്തിനുള്ളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിനകത്തു വച്ചു നടന്നത്. അടിപിടിയെ തുടര്‍ന്ന് വിമാനങ്ങള്‍ വൈകി. വിമാനത്താവളത്തിലെ പുറപ്പെടല്‍ ടെര്‍മിനലിലാണ് എതിരാളികളായ ഗായകര്‍ ഏറ്റുമുട്ടിയത്. തുടര്‍ന്ന് അല്‍പസമയത്തേക്ക് വിമാത്താവളം അടച്ചിടേണ്ടി വന്നു. ഇതു വിമാനങ്ങള്‍ വൈകാന്‍ ഇടയാക്കുകയായിരുന്നു. ഇവര്‍ ആയുധങ്ങള്‍ ഉപയോഗിച്ചിട്ടില്ല. അപ്രതീക്ഷിതമായി ഉണ്ടായ അടിപടി കണ്ട മറ്റു യാത്രക്കാര്‍ ഭയന്നോടി. സംഘങ്ങളുടെ ഇടിയും തൊഴിയും യാത്രക്കാര്‍ ഫോണില്‍ പകര്‍ത്തി വീഡിയോ സാമൂഹ മാധ്യമങ്ങളില്‍ പ്രചിപ്പിച്ചു. അതേസമയം പ്രമുഖ ഗായകര്‍ തമ്മിലുള്ള അടിപിടിക്കു കാരണമെന്തെന്നു വ്യക്തമല്ല.

ബൂബയേയും കാരിസിനെയും അവരുടെ സംഘത്തൊടോപ്പം പോലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഇവരടക്കം 11 പേരാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ബൂബയും കാരിസും ഒരുമിച്ച് ഈയിടെ ബാഴ്‌സിലോനയില്‍ ഒരു സംഗീത പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഫ്രാന്‍സിലെ ഏറ്റവും ജനപ്രിയ റാപ് ഗായകനായ ബൂബ നേരത്തെയും കാരിസുമായി ഒന്നിച്ചു പ്രവര്‍ത്തിച്ചിരുന്നു.
 

Latest News