Sorry, you need to enable JavaScript to visit this website.

പരാതി നല്‍കാനെത്തിയ ദളിത് യുവതിയെ പൊലീസ് ഉദ്യോഗസ്ഥന്‍ ബലാത്സംഗം ചെയ്തു

ലഖ്‌നൗ - ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ പരാതി നല്‍കാനെത്തിയ ദളിത് യുവതിയെ പൊലീസ് ഉദ്യോഗസ്ഥന്‍ ബലാത്സംഗം ചെയ്തു. പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം കാറില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു. പ്രതിയായ എസ്.ഐ സുധീര്‍ കുമാര്‍ പാണ്ഡെയെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. സെപ്റ്റംബര്‍ 21നാണ് കേസിനാസ്പദമായ സംഭവം. തന്നെ ചിലര്‍ ശല്യപ്പെടുത്തുന്നുണ്ടെന്നും വധഭീഷണി ഉണ്ടെന്നും ആരോപിച്ച് പരാതി നല്‍കാനെത്തിയതായിരുന്നു പെണ്‍കുട്ടി. ജങ്ഹായ് പൊലീസ് ഔട്ട്പോസ്റ്റ് ഇന്‍ചാര്‍ജ് സബ് ഇന്‍സ്പെക്ടര്‍ സുധീര്‍ കുമാര്‍ പാണ്ഡെയ്ക്കാണ് പരാതി നല്‍കിയത്. സെപ്തംബര്‍ 21ന് വൈകുന്നേരം ഇയാള്‍ പെണ്‍കുട്ടിയെ വിളിച്ചു വരുത്തി. പ്രതികളെ പിടികൂടാനെന്ന വ്യാജേന പരാതിക്കാരിയെ കാറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. വഴിയില്‍ വെച്ച് പെണ്‍കുട്ടിക്ക് മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം കുടിക്കാന്‍ നല്‍കി. തുടര്‍ന്ന് അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ കാറില്‍ വെച്ച് തന്നെ സബ് ഇന്‍സ്പെക്ടര്‍ പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സരായ് മാമ്റേജ് പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടറായ പാണ്ഡെയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇയാള്‍ ഒളിവിലാണ്.

 

Latest News