Sorry, you need to enable JavaScript to visit this website.

മിച്ച ഭൂമി കേസിൽ പി.വി അൻവറിന്റെ കൈവശമുള്ള 6.25 ഏക്കർ ഭൂമി കണ്ടുകെട്ടാൻ ഉത്തരവ്

കോഴിക്കോട് - മിച്ചഭൂമി കേസിൽ നിലമ്പൂർ എം.എൽ.എ പി.വി അൻവറിന് തിരിച്ചടി. ഭൂപരിധി ലംഘിച്ചുള്ള 6.25 ഏക്കർ ഭൂമി തിരിച്ചുപിടിക്കാൻ താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവിട്ടു. ഒരാഴ്ചയ്ക്കകം നടപടി പൂർത്തിയാക്കാനാണ് നിർദേശം.
 മിച്ചഭൂമി കേസിൽ ലാൻഡ് ബോർഡിനെ തെറ്റിദ്ധരിപ്പിക്കാൻ പി.വി അൻവർ വ്യാജരേഖ ചമച്ചെന്ന ഓതറൈസ്ഡ് ഓഫീസറുടെ റിപോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഭൂപരിഷ്‌കരണ നിയമം മറികടക്കാനായി പങ്കാളിത്ത നിയമവും സ്റ്റാമ്പ് നിയമവും അൻവറും കുടുംബവും ലംഘിച്ചുവെന്നും കുറ്റപ്പെടുത്തലുണ്ടായിരുന്നു. അൻവറും ഭാര്യയും ചേർന്ന് പീവിയാർ എന്റർടെയ്‌ന്മെന്റ് എന്ന പേരിൽ പങ്കാളിത്ത സ്ഥാപനം തുടങ്ങിയത് ഭൂപരിഷ്‌കരണ നിയമം മറികടക്കാനാണെന്നും കണ്ടെത്തലുണ്ടായിരുന്നു. അൻവറിന്റെ പക്കൽ 15 ഏക്കറോളം മിച്ചഭൂമി ഉണ്ടെന്നും ഈ ഭൂമി സർക്കാരിന് വിട്ടുനൽകാൻ നിർദ്ദേശം നല്കാവുന്നതാണെന്നും ഓതറൈസഡ് ഓഫീസർ താലൂക്ക് ലാൻഡ് ബോർഡിന് സമർപ്പിച്ച റിപോർട്ടിലുണ്ടായിരുന്നു. 


 

 

Latest News