Sorry, you need to enable JavaScript to visit this website.

കെ.എസ്.ആര്‍.ടി.സി സ്ഥിരംജീവനക്കാരുടെ എണ്ണം 10,000 കുറക്കാന്‍ നീക്കം 

തിരുവനന്തപുരം- കുറഞ്ഞത് അഞ്ചുവര്‍ഷത്തേക്കെങ്കിലും നിയമനനിരോധനം തുടരേണ്ടിവരുമെന്ന് കെ.എസ്.ആര്‍.ടി.സി. സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം.25,000 സ്ഥിരംജീവനക്കാരുള്ളത് 15,000-ത്തിലേക്ക് എത്തിക്കണം. അതുവരെ നിയമനം നിര്‍ത്തിവെക്കേണ്ടിവരും. 1500-2000-നും ഇടയ്ക്ക് ജീവനക്കാര്‍ വര്‍ഷംതോറും വിരമിക്കുന്നുണ്ട്. ഇവര്‍ക്ക് പകരം നിയമനമുണ്ടാകില്ല. ഫലത്തില്‍ 2017 മുതലുള്ള നിയമനനിരോധനം തുടരും.
ശമ്പളച്ചെലവ് 83 കോടി രൂപയില്‍നിന്ന് 50 കോടി രൂപയായി കുറയ്ക്കാനാണ് നീക്കം. പഴയബസുകള്‍ പിന്‍വലിക്കേണ്ടിവരുമ്പോള്‍ നാലുവര്‍ഷത്തിനിടെ ബസുകളുടെ എണ്ണം 3500 ആയി ചുരുങ്ങും. സൂപ്പര്‍ക്ലാസ് സര്‍വീസുകള്‍ സ്വിഫ്റ്റിന് കൈമാറുന്നതിനാല്‍ കെ.എസ്.ആര്‍.ടി.സി.യുടെ ദീര്‍ഘദൂര സര്‍വീസുകളില്‍ ഭൂരിഭാഗവും ഈ കാലയളവിനുള്ളില്‍ സ്വിഫ്റ്റിലേക്ക് എത്തും. ഇതോടെ പ്രവര്‍ത്തനച്ചെലവ് ഗണ്യമായി കുറയും. ഒരു ബസിന് 8.7 ജീവനക്കാരെന്ന രാജ്യത്തെ ഏറ്റവും ഉയര്‍ന്ന അനുപാതമാണ് കെ.എസ്.ആര്‍.ടി.സി.യില്‍ ഉണ്ടായിരുന്നത്. ദേശീയശരാശരി 5.5 ആണ്. ദീര്‍ഘദൂര ബസുകളില്‍ സ്ഥിരംജീവനക്കാരെ ഉപയോഗിച്ച് തുടരുന്ന മള്‍ട്ടി ഡ്യൂട്ടി സംവിധാനമാണ് ശമ്പളച്ചെലവും ജീവനക്കാരുടെ എണ്ണവും ഉയര്‍ത്തുന്നത്. സ്വിഫ്റ്റിലെ ഡ്യൂട്ടിക്രമത്തിലേക്ക് മാറുമ്പോള്‍ പ്രവര്‍ത്തനച്ചെലവ് കുറയുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.പുതിയ ബസുകളുടെ അറ്റകുറ്റപ്പണിക്ക് കരാര്‍ നല്‍കുന്നതിനാല്‍ കെ.എസ്.ആര്‍.ടി.സി.യിലെപ്പോലെ ശക്തമായ മെക്കാനിക്കല്‍ വിഭാഗവും സ്വിഫ്റ്റിന് ആവശ്യമില്ല.

Latest News