Sorry, you need to enable JavaScript to visit this website.

കബഡി താരത്തെ വീടിനു മുന്നിലിട്ട്  വെട്ടിക്കൊന്നു

ചണ്ഡീഗഡ്- കബഡി താരത്തെ വീടിനു മുന്നിലിട്ട് അക്രമികള്‍ വെട്ടിക്കൊന്നു. പഞ്ചാബിലാണ് സംഭവം. ഹര്‍ദീപ് സിംഗ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. 'ഇതാ കിടക്കുന്നു നിങ്ങളുടെ സിംഹക്കുട്ടി' എന്ന് മാതാപിതാക്കളോട് പറഞ്ഞ് ഗുരുതരമായി പരിക്കേറ്റ ഹര്‍ദീപിനെ അക്രമികള്‍ വീടിന് പുറത്ത് ഉപേക്ഷിച്ചു. കേസിലെ പ്രധാന പ്രതിയെ യുവാവിന്റെ പിതാവ് തിരിച്ചറിഞ്ഞെങ്കിലും പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
ഹര്‍ദീപും പ്രദേശവാസിയായ ഹര്‍പ്രീത് സിംഗും തമ്മില്‍ ദീര്‍ഘനാളായി തര്‍ക്കമുണ്ടായിരുന്നു. ഇരുവര്‍ക്കുമെതിരെ പോലീസില്‍ കേസുകളുണ്ട്. പോലീസിനെ പേടിച്ച് മകന്‍ വീട്ടില്‍ താമസിച്ചിരുന്നില്ലെന്ന് ഹര്‍ദീപ് സിംഗിന്റെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. ചൊവ്വാഴ്ച വൈകിട്ട് ഹര്‍ദീപ് വീട്ടിലെത്തിയെങ്കിലും ബാങ്ക് പാസ്ബുക്കുമായി പുറത്തേക്ക് പോയി. രാത്രി പത്തരയോടെ വീടിന്റെ വാതിലില്‍ ആരോ മുട്ടുന്നതു കേട്ടു. പുറത്തിറങ്ങാന്‍ ധൈര്യമില്ലാത്തതിനാല്‍ ഹര്‍ദീപ് സിംഗിന്റെ പിതാവ് ടെറസില്‍ കയറി നോക്കി. ഹര്‍പ്രീത് സിംഗും അനുയായികളും ആയിരുന്നു അത്.
അഞ്ചുപേരോളമുള്ള സംഘമായിരുന്നു അവരുടേത്. 'നിങ്ങളുടെ മകന്‍ കൊല്ലപ്പെട്ടു. അവന്റെ കഥകഴിഞ്ഞു. നിങ്ങളുടെ സിംഹക്കുട്ടി ഇതാ കിടക്കുന്നു' എന്നാണ് അവര്‍ ആക്രോശിച്ചു കൊണ്ടിരുന്നത്. തുടര്‍ന്ന് വാതില്‍ തുറന്നപ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന മകനെയാണ് കണ്ടതെന്നും ഹര്‍ദീപ് സിംഗിന്റെ പിതാവ് പോലീസില്‍ മൊഴി നല്‍കി. 

Latest News