ജിദ്ദ-ജിദ്ദയിലും റാബിഗിലും ഷുഐബയുടെ മധ്യഭാഗത്തും മണിക്കൂറിൽ 40-49 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും താപനില സ്ഥിരത കൈവരിക്കുമെന്നും കേന്ദ്രം അറിയിച്ചു. വൈകുന്നേരം ഏഴുവരെ കാറ്റുവീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ചില പ്രദേശങ്ങളിൽ മഴയുള്ള കാലാവസ്ഥ തുടരുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.
ജിസാൻ, അസീർ, അൽ-ബഹ മേഖലകളുടെ ഭാഗങ്ങളിൽ പൊടിക്കാറ്റിനും ആലിപ്പഴ വർഷത്തിനും മഴക്കും കനത്ത കാറ്റിനും ഇടിമിന്നിലും സാധ്യതയുണ്ട്.
മക്കയിൽ ഏറ്റവും ഉയർന്ന താപനില 46 ഡിഗ്രി സെൽഷ്യസായിരിക്കും. മദീനയിലും ബുറൈദയിലും 43 ഡിഗ്രിയും റിയാദ്, ദമാം, ഹഫർ അൽ-ബാറ്റിൻ എന്നിവിടങ്ങളിൽ 42 ഡിഗ്രി സെൽഷ്യസിലും താപനില രേഖപ്പെടുത്തും. ജിദ്ദ നഗരത്തിൽ പ്രതീക്ഷിക്കുന്ന താപനില 39 സെൽഷ്യസിലും അബഹയിൽ 29 സെൽഷ്യസിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.