പാക് സൈന്യത്തിന്റെ തണലില്‍ കശ്മീരില്‍ നുഴഞ്ഞുകയറ്റം, ഇന്ത്യ മൂന്നുപേരെ വധിച്ചു

ന്യൂദല്‍ഹി- ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ (എല്‍ഒസി) ഇന്ത്യന്‍ സൈന്യം നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തുകയും മൂന്ന് ഭീകരരെ വെടിവച്ച് കൊല്ലുകയും ചെയ്തതായി സൈന്യം അറിയിച്ചു.

ഉറി സെക്ടറില്‍ മൂന്നോ നാലോ ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ആരംഭിച്ച വെടിവയ്പ്പ് രണ്ട് മണിക്കൂറോളം നീണ്ടുനിന്നതായി മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. നുഴഞ്ഞുകയറുന്ന ഭീകരരെ തടയാന്‍ സൈന്യം റോക്കറ്റ് ലോഞ്ചറുകളും മറ്റ് ഭാരമേറിയ ആയുധങ്ങളും ഉപയോഗിച്ചതായി അദ്ദേഹം പറഞ്ഞു.

'രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടപ്പോള്‍, പരിക്കേറ്റ മൂന്നാമന്‍ പാകിസ്ഥാന്‍ സൈന്യത്തില്‍നിന്നുള്ള വെടിവെപ്പിന്റെ സഹായത്തോടെ ഓടി രക്ഷപ്പെട്ടു,' ബ്രിഗേഡിയര്‍ പിഎംഎസ് ധില്ലണ്‍ പറഞ്ഞു.

'പരിക്കേറ്റ ഭീകരന് പാകിസ്ഥാന്‍ സൈന്യം പിന്തുണ നല്‍കിയതും ഞങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തതും ശ്രദ്ധേയമാണ്. പാകിസ്ഥാന്‍ സൈന്യം ഞങ്ങളുടെ ക്വാഡ്‌കോപ്റ്ററുകള്‍ക്ക് നേരെയും വെടിയുതിര്‍ത്തു,' ബ്രിഗേഡിയര്‍ ധില്ലന്‍ പറഞ്ഞു.

രണ്ട് ഭീകരരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ഇന്ത്യന്‍ ആര്‍മിയുടെ ചിനാര്‍ കോര്‍പ്‌സ് എക്‌സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

മൂന്നാമത്തെ മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പാകിസ്ഥാന്‍ സേനയുടെ വെടിവെപ്പ്. ഉറി സെക്ടറില്‍ ഓപ്പറേഷന്‍ തുടരുകയാണെന്ന് സൈന്യം അറിയിച്ചു.

 

Latest News