Sorry, you need to enable JavaScript to visit this website.

സര്‍ക്കാര്‍ ധനസഹായത്തിന്റെ പേരില്‍ വ്യക്തികളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തരുത്-ഹൈക്കോടതി

കൊച്ചി-  സര്‍ക്കാര്‍ ധനസഹായത്തിന്റെ പേരില്‍ വ്യക്തികളുടെ സ്വകാര്യത നഷ്ടപ്പെടുന്ന രീതിയില്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തരുതെന്നു  ഹൈക്കോടതി. വ്യക്തികളുടെ സ്വകാര്യത ഭരണഘടനാപരമായ അവകാശമാണെന്നും ഇതു ലംഘിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
എച്ച്. ഐ. വി ബാധിതര്‍ ആനുകൂല്യത്തിനായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ വിവരങ്ങള്‍ പരസ്യപ്പെടുന്നുവെന്ന പരാതിയിലാണ് കോടതിയുടെ ഇടപെടല്‍. സര്‍ക്കാര്‍ സഹായത്തിനുള്ള നിലവിലെ ഉത്തരവില്‍ സ്വകാര്യതയുമായി ബന്ധപ്പെട്ടു ക്യത്യമായ നിര്‍ദേശമില്ലാത്തതിനാല്‍ പുതിയ മാര്‍ഗനിര്‍ദേശത്തിനായി സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നു കോടതി നിര്‍ദേശം നല്‍കി.
എച്ച്. ഐ. വി ബാധിതനായയാളാണ്  കോടതിയെ സമീപിച്ചത്. സ്വകാര്യതയെന്നത് ഭരണഘടനാപരമായ അവകാശമായതിനാല്‍ സര്‍ക്കാര്‍ സഹായങ്ങളുടെ പേരില്‍ ഇത്തരം വിവരങ്ങള്‍ പരസ്യപെടുത്തരുതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. ഹരിജിക്കാരന് ധനസഹായം നല്‍കാന്‍ നിര്‍ദേശിച്ച കോടതി ഹരജി അടുത്തമാസം മൂന്നിന് പരിഗണിക്കാന്‍ മാറ്റി. എച്ച് ഐ വി ബാധിതര്‍ക്കുള്ള സഹായം ലഭിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കുമ്പോള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി സ്വകാര്യ വിവരങ്ങള്‍ കൈ മാറേണ്ടിവരുന്നതിനെതിരെയാണ് ഹരജി സമര്‍പ്പിച്ചത്.

 

 

Latest News