തിരുവനന്തപുരം- എസ്.ഐക്ക് എതിരെ നടപടി സ്വീകരിക്കാൻ വേണ്ടി തടവുകാരനെ വിട്ടയച്ച സംഭവത്തിൽ സി.ഐക്ക് നേരെ വകുപ്പുതല അന്വേഷണം. മംഗലപുരം എസ്.ഐ ആയിരുന്ന അമൃത് സിങിനെ കുടുക്കാൻ തടവുകാരനെ തുറന്നു വിട്ട സംഭവത്തിൽ മംഗലപുരം സ്റ്റേഷനിലെ സിഎ ആയിരുന്ന എച്ച്.എൽ.സജീഷിനെതിരെയാണ് അന്വേഷണം. ആറ്റിങ്ങൽ ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. പ്രതിയെ സി.ഐ തുറന്നു വിടുന്നത് സി.സ.ിടി.വി ദൃശ്യങ്ങളിൽ വ്യക്തമായതോടെയാണ് എസ്.പി അന്വേഷണത്തിനു നിർദേശം നൽകിയത്. ക്രിമിനൽ കേസുകളിലെ പ്രതികളുമായി ബന്ധമുണ്ടെന്നതിന്റെ പേരിൽ മാസങ്ങൾക്കു മുൻപ് സജീഷിനെ സ്ഥലം മാറ്റിയിരുന്നു. ടി മോഷണക്കേസിൽ പിടിയിലായ പ്രതി രാത്രി സ്റ്റേഷനിൽനിന്ന് ചാടിപ്പോയിരുന്നു. വൈകാതെ പ്രതിയെ സി.ഐ പിടികൂടുകയും ചെയ്തു. ഈ വീഴ്ചയുടെ പേരിലാണ് അമൃത് സിങിനെതിരെ സി.ഐ നടപടിയെടുത്തു. വകുപ്പുതല അന്വേഷണം നടന്നപ്പോൾ, പ്രതി ചാടിപ്പോയ സമയത്ത് എസ്.ഐ സ്റ്റേഷനിലുണ്ടായിരുന്നില്ലെന്നു വ്യക്തമായി. തുടർന്നാണ് സി.സി.ടിവ.ി പരിശോധിച്ചത്. സി.ഐയുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി സ്‌പെഷൽ ബ്രാഞ്ചും റിപ്പോർട്ട് ചെയ്തു. റിപ്പോർട്ട് പരിശോധിച്ച ഉന്നത ഉദ്യോഗസ്ഥർ എസ്.ഐയ്‌ക്കെതിരെ നടപടികൾ അവസാനിപ്പിച്ചു.