Sorry, you need to enable JavaScript to visit this website.

കെ.എം ബഷീറിനെ കാറിടിച്ച് കൊന്ന കേസിൽ ശ്രീറാം വെങ്കിട്ടരാമൻ നേരിട്ട് ഹാജരാകണമെന്ന് കോടതി

തിരുവനന്തപുരം - യുവ മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ മദ്യലഹരിയിൽ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഡിസംബർ 11ന് നേരിട്ട് ഹാജരാകണമെന്ന് കോടതി. തിരുവനന്തപുരം ഒന്നാം അഡി. ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ.പി അനിൽകുമാറിന്റെതാണ് ഉത്തരവ്.
 കൊലപാതക കുറ്റത്തിൽ വിചാരണ നേരിടണമെന്ന സുപ്രീംകോടതി ഉത്തരവിന് പിന്നാലെയാണിത്. നരഹത്യാക്കുറ്റം ചുമത്താൻ തെളിവില്ലെന്നും കുറ്റവിമുക്തനാക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച പ്രതിക്ക് ആഗസ്ത് 25ന് കോടതിയിൽനിന്നും കനത്ത തിരിച്ചടിയുണ്ടായിരുന്നു. 2019 ആഗസ്ത് മൂന്നിന് പുലർച്ചെയാണ് ശ്രീറാമും സുഹൃത്ത് വഫയും സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ കെ.എം ബഷീർ കൊല്ലപ്പെട്ടത്. ഉദ്യോഗ സ്വാധീനം ഉപയോഗിച്ച് തെളിവുകളെല്ലാം നശിപ്പിക്കാൻ ശ്രീറാം വെങ്കിട്ടരാമൻ പോലീസിനെയും മറ്റും ഉപയോഗിച്ചത് ഏറെ വിമർശങ്ങൾക്കിടയാക്കിയിരുന്നു.

Latest News