Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നിലയില്ലാ കടം, സഹായിക്കാന്‍ ആരുമില്ല... കൂട്ട ആത്മഹത്യയുടെ കാരണം ഇതാണ്

കൊച്ചി- കോവിഡിനെ തുടര്‍ന്നുള്ള കടുത്ത സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് മക്കളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം യുവദമ്പതികള്‍ ആത്മഹത്യ ചെയ്തതെന്ന് പോലീസ്. നോര്‍ത്ത് കടമക്കുടി മടശേരിവീട്ടില്‍ നിജോ (40), ഭാര്യ ശില്‍പ (32), മക്കളായ ഏയ്ബല്‍(7), ആരോണ്‍ (5) എന്നിവരാണ് മരിച്ചത്. തറവാട്ടുവീടിന്റെ മുകള്‍നിലയില്‍ ഇവരെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
സാമ്പത്തിക ബാധ്യതയും തങ്ങളെ ആരും സഹായിക്കുന്നില്ലെന്നും സൂചിപ്പിക്കുന്ന ആത്മഹത്യക്കുറിപ്പ് ലഭിച്ചിട്ടുണ്ട്.
കെട്ടിടനിര്‍മാണ തൊഴിലാളിയും ആര്‍ട്ടിസ്റ്റുമായ നിജോയെ ഫോണില്‍ വിളിച്ചിട്ടു കിട്ടാത്തതിനാല്‍, ഒപ്പം ജോലി ചെയ്യുന്ന സുഹൃത്ത് വീട്ടിലെത്തിയപ്പോഴാണ് നിജോയെ വീടിന്റെ ഹാളില്‍ ഫാനിലും ശില്‍പയെ സീലിംഗിലെ ഹുക്കിലും തൂങ്ങിയ നിലയില്‍ കണ്ടത്. താഴത്തെ നിലയിലുണ്ടായിരുന്ന സഹോദരന്‍ ടിജോയെ വിളിച്ചുവരുത്തി വാതില്‍ ചവിട്ടിത്തുറന്നത് അകത്ത് പ്രവേശിച്ചപ്പോള്‍ മക്കളെ മുറിയിലെ കട്ടിലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പത്ത് വര്‍ഷം മുമ്പാണ് നിജോയും ശില്‍പയും വിവാഹിതരായത്.  
ഒരു മാസം മുമ്പാണ് ശില്‍പ വിദേശത്ത് നിന്നെത്തിയത്. ഇറ്റലിയില്‍ പ്രതീക്ഷിച്ച ജോലി ലഭിക്കാത്തതാണ് ശില്‍പ്പ തിരിച്ചു വരാനുള്ള കാരണമെന്നാണ് പറയപ്പെടുന്നത്. ഇതിനിടയില്‍ വന്‍ സാമ്പത്തിക ബാധ്യത കുടുംബത്തിനുണ്ടായിരുന്നു. ഈ ബാധ്യത തീര്‍ക്കുന്നതിനു കൂടി വേണ്ടിയിട്ടായിരുന്നു ശില്‍പ്പ ഇറ്റലിയിലേക്ക് പോയതെന്നാണ് വിവരം. എന്നാല്‍ പ്രതീക്ഷിച്ച ജോലി കിട്ടാതെ വന്നതോടെ ശില്‍പ്പയും ഭര്‍ത്താവും മാനസികമായി തകര്‍ന്നിരുന്നു എന്നും ബന്ധുക്കള്‍ പറയുന്നു. ഇന്നലെ ഇറ്റലിയിലേക്ക് പോവുകയാണെന്നാണ് ബന്ധുക്കളെ വിശ്വസിപ്പിച്ചിരുന്നത്.
ഏയ്ബലിന്റെ കഴുത്തില്‍ കൈകൊണ്ട് ഞെരിച്ച പാടുണ്ട്. ശില്‍പയുടെ മുഖത്ത് കുട്ടിയുടേതെന്ന് കരുതുന്ന നഖപ്പാടുകളുമുണ്ട്. കുട്ടികളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചന. വരാപ്പുഴ പോലീസ് എത്തി മൃതദേഹങ്ങള്‍ ആദ്യം പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്കും കുട്ടികളുടേത് കൊലപാതകമായതിനാല്‍ ആലുവ റൂറല്‍ എസ്.പിയുടെ നിര്‍ദേശപ്രകാരം പോസ്റ്റ്മോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളജിലേക്കും മാറ്റി. സംസ്‌കാരം ഇന്ന് രാവിലെ 9ന് കടമക്കുടി സെന്റ് അഗസ്റ്റിന്‍സ് പള്ളി സെമിത്തേരിയില്‍. പരേതനായ ജോണിയാണ് നിജോയുടെ പിതാവ്. മാതാവ് ആനി. കൊടുങ്ങല്ലൂര്‍ മേത്തല പറപ്പിള്ളിബസാര്‍ കോലങ്ങര വീട്ടില്‍ പരേതനായ രാജുവിന്റെയും മോളിയുടെ മകളാണ് ശില്‍പ. സഹോദരി: ശിഖ. മാതാവും സഹോദരിയും ഹൈദരാബാദിലാണ്. ഏയ്ബലും ആരോണും തുണ്ടത്തുംകടവ് ഇന്‍ഫന്റ് ജീസസ് പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥികളാണ്.

 

 

Latest News