Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇടതു മുന്നണി വിടാന്‍ ജോസ് കെ മാണിക്കുമേല്‍ സമ്മര്‍ദ്ദം

കോട്ടയം- ഇടതു മുന്നണിവിടാന്‍ ജോസ് കെ മാണിക്ക് മേല്‍ കനത്ത സമ്മര്‍ദ്ദം. കേരളാ കോണ്‍ഗ്രസ് (എം) ന്റെ ശക്തികേന്ദ്രങ്ങളായ അയര്‍ക്കുന്നം, അകലക്കുന്നം, പാമ്പാടി എന്നിവിടങ്ങളില്‍ ചാണ്ടി ഉമ്മന്‍ നേടിയ വന്‍ ലീഡ് കേരളാ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വന്‍ തിരിച്ചടിയാണ്. മന്ത്രി റോഷി അഗസ്റ്റിന്‍ അടക്കമുള്ളവര്‍ ഇറങ്ങി ദിവസങ്ങളോളം പ്രചാരണം നടത്തിയിട്ടും കേരളാ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളിലെ വോട്ടുകള്‍ ചാണ്ടി ഉമ്മന്‍ തൂത്തുവാരി കൊണ്ടുപോകുന്ന കാഴ്ചയാണ് കണ്ടത്.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലം കേരളാ കോണ്‍ഗ്രസ് മാണിഗ്രൂപ്പില്‍ നിന്നും സി പി എം ഏറ്റെടുത്തേക്കുമെന്ന സൂചനകള്‍ പുതുപ്പള്ളി തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനേ ശക്തമായി കഴിഞ്ഞു. കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥി വരുന്ന തെരെഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധ്യതയില്ലന്നാണ് ഇടതുമുന്നണി വിലയിരുത്തുന്നത്. ഓരോ ലോക്സഭാ സീറ്റും സി പിഎമ്മിന് ഈ തെരഞ്ഞെടുപ്പില്‍ വിലപ്പെട്ടതാണ് എന്നത് കൊണ്ട് കോട്ടയം സീറ്റ് നഷ്ടപ്പെടുന്ന കാര്യം ആലോചിക്കാന്‍ തന്നെ അവര്‍ക്ക് വയ്യ. തോമസ് ചാഴിക്കാടന് പകരം നല്ലൊരു സ്ഥാനാര്‍ത്ഥിയെ കണ്ടുപിടിക്കാനും കേരളാ കോണ്‍ഗ്രസ് മാണിഗ്രൂപ്പിന് കഴിയില്ല. മന്ത്രി റോഷി അഗസ്റ്റിനെ കോട്ടയത്ത് മല്‍സരിപ്പിക്ക
ാനാണ് ശ്രമിക്കുന്നതെങ്കിലും അദ്ദേഹം അതിന് താല്‍പര്യമില്ലന്ന് അറിയിച്ചു കഴിഞ്ഞു. കോട്ടയം സീറ്റ് സി പിഎം ഏറ്റെടുത്താല്‍ മാണി കോണ്‍ഗ്രസിന് ഇടതുമുന്നണി വിടേണ്ടി വരും. അത് ചൂണ്ടിക്കാണിച്ച് തങ്ങളുടെ കയ്യിലിരിക്കുന്ന ഏക സീറ്റ് എങ്ങിനെയെങ്കിലും പിടിച്ചു നിര്‍ത്താനാണ് ജോസ് കെ മാണി ശ്രമിക്കുന്നത്. പാലാ- കാഞ്ഞിരപ്പിള്ളി- ചങ്ങനാശേരി രൂപതകള്‍ നേരത്തെ തന്നെ ജോസ് കെ മാണിയോട് ഇടതു മുന്നണി വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് മാണി ഗ്രൂപ്പ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടാലും, ആ സീറ്റ് സി പിഎം ഏറ്റെടുത്താലും ഇടതുമുന്നണി വിടുകയല്ലാതെ മറ്റൊരു മാര്‍ഗവും ജോസ് കെമാണിക്ക് മുന്നിലില്ല. അത് കൊണ്ട് തന്നെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇടതുമുന്നണി വിട്ടുപോരാന്‍ കനത്ത സമ്മര്‍ദ്ദമാണ് ജോസ് കെ മാണിക്ക് മേലുള്ളത്.

Latest News