Sorry, you need to enable JavaScript to visit this website.

പുതുപ്പള്ളിയില്‍ സഖാക്കളുടെ സൈബര്‍ ആക്രമണം  റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് കാരണമായി-മുരളി 

കോഴിക്കോട്-അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ. മുരളീധരന്‍. നിലവില്‍ വടകര എം പിയാണ് അദ്ദേഹം. പാര്‍ട്ടിയിലുണ്ടായ തര്‍ക്കത്തെ തുര്‍ന്നാണ് മുരളീധരന്‍ പ്രസ്താവന നടത്തിയത്. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുയെന്നും വടകരയില്‍ ഏത് സ്ഥാനാര്‍ത്ഥി മത്സരിച്ചാലും യു ഡി എഫിന് വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് താനുണ്ടാകുമെന്നും പുതുപ്പളളിയിലെ ചാണ്ടി ഉമ്മന്റെ വിജയം ഊര്‍ജം പകരുന്നതാണെന്നും എം പി കൂട്ടിച്ചേര്‍ത്തു. പുതുപ്പളളിയിലെ വിജയത്തിന്റെ പിന്നില്‍ ഭരണ വിരുദ്ധ വികാരം പ്രതിഫലിച്ചിരുന്നുവെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടും കുടുംബത്തിന് നേരെയുണ്ടായ സൈബര്‍ ആക്രമണവും സഹതാപമായി മാറി എന്നും മുരളീധരന്‍ പറഞ്ഞു. ജനങ്ങളെ ഓണത്തിന് പട്ടിണി കിടത്തിയത് യു ഡി എഫിന്റെ വിജയത്തില്‍ പ്രതിഫലിച്ചിരുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ബി ജെ പിക്ക് വോട്ട് കുറഞ്ഞത് സി പി എമ്മിന് ക്ഷീണമായെന്നും ബി ജെ പിക്ക് വോട്ട് ചെയ്തിരുന്നവര്‍ മാറി ചിന്തിച്ച് തുടങ്ങിയെന്നും മുരളീധരന്‍ വ്യക്തമാക്കി.
 

Latest News